ആപ്പ്ജില്ല

സ്വർണക്കടത്ത് കേസ്; സരിത്തിനെ കസ്‌റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ 13ന് പരിഗണിക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിനെ കസ്‌റ്റഡിയിൽ വേണമെന്ന് കസ്‌റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് സരിത്തിനെ കസ്‌റ്റഡിയിൽ വിടാൻ കോടതി നിർദേശിച്ചത്

Samayam Malayalam 9 Jul 2020, 3:11 pm
കൊച്ചി: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സ്വർണക്കടത്ത് കേസിൽ പിആർ സരിത്തിനെ കസ്‌റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്‌റ്റംസിൻ്റെ കസ്‌റ്റഡിയിൽ വിട്ടത്. സരിത്തിൻ്റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.
Samayam Malayalam സരിത്ത് കസ്‌റ്റഡിയിൽ
സരിത്ത് കസ്‌റ്റഡിയിൽ


Also Read: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല, കേസിൽ നിരപരാധിയെന്ന് സ്വപ്‌ന; ജാമ്യാപേക്ഷയിലെ വിവരങ്ങൾ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിനെ കസ്‌റ്റഡിയിൽ വേണമെന്ന് കസ്‌റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് സരിത്തിനെ കസ്‌റ്റഡിയിൽ വിടാൻ കോടതി നിർദേശിച്ചത്.

സരിത്തിൻ്റെ ഫോൺ വിവരങ്ങൾ കസ്‌റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ളവരുടെ വിവരങ്ങൾ ഫോണിൽ നിന്ന് കണ്ടെത്താൻ കഴിയുമെന്നാണ് നിഗമനം. സംഘത്തിൽ ആരൊക്കെ പ്രവർത്തിച്ചുവെന്നും ഇടപാടുകാർ ആരെല്ലാം ആണെന്നുമാണ് കസ്‌റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.
ആർക്ക് വേണ്ടിയാണ് സ്വർണം എത്തിച്ചതെന്നും വിശദമായി അന്വേഷിക്കും.

അതിനിടെസ്വർണക്കടത്ത് കേസിൽ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത വ്യക്തിയാണ് താൻ. തൻ്റെ മുൻ പരിചയം അറ്റാഷെ പ്രയോജനപ്പെടുത്തിയെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.

Also Read: സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനാകില്ല. കസ്‌റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചിരുന്നു. സംസാരിച്ചത് കോൺസുലേറ്റ് ജനറലിൻ്റെ നിർദേശ പ്രകാരമാണ്. യോഗ്യത സംബന്ധിച്ച കോൺസുലേറ്റ് ജനറലിൻ്റെ സാക്ഷ്യപത്രം വ്യാജമല്ല. നിലവിലേത് വ്യാജ മാധ്യമ വിചാരണയാണെന്നും ജാമ്യാപേക്ഷയിയിൽ സ്വപ്‌ന വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്