ആപ്പ്ജില്ല

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇഡി റിപ്പോര്‍ട്ട്

സർക്കാരിന്റെ ലൈഫ് മിഷൻ, കെ. ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇഡി റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു. മറ്റ് ചില പേരുകൾകൂടി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്

Samayam Malayalam 11 Nov 2020, 2:18 pm
കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam Pinarayi Vijayan
പിണറായി വിജയൻ


Also Read : ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഇനി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിൽ

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇഡിയുടെ ഗുരുതരമായ പരാമര്‍ശങ്ങള്‍ വന്നിരിക്കുന്നത് എന്നും മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു.

അതിന് പുറമെ സ്വർണക്കടത്തിനെ കുറിച്ചും നയതന്ത്ര ബാഗേജ് വഴിയുള്ള ഇലക്ട്രോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും സംഘത്തിനും അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

ലൈഫ് മിഷൻ അഴിമതി, കെ. ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇഡി റിപ്പോര്‍ട്ട്.

Also Read : അധികാരക്കൈമാറ്റം നടക്കും, രണ്ടാം തവണയും ട്രംപ് സര്‍ക്കാര്‍ വരും: യുഎസ് ആഭ്യന്തര സെക്രട്ടറി

അതിന്പുറമെ, സ്വര്‍ണക്കടത്ത് വിഷയത്തിൽ ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്നും ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷനിലെ കോഴ ഇടപാടിലും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി സ്വപ്ന പറഞ്ഞിരുന്നു.

ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയതായി ഇഡി കോടതിയിൽ ബോധിപ്പിച്ചു. സ്വപ്നയ്ക്ക് സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ലൈഫ് പദ്ധതികളുമായി ബന്ധമുണ്ട്.

Also Read : ബിജെപി നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രിയാക്കിയാൽ നന്ദി പറയേണ്ടത് തങ്ങളോടെന്ന് ശിവസേന

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴി തെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡിയിൽ അപേക്ഷിച്ചതിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്