ആപ്പ്ജില്ല

അഭയ ചെറുപ്പത്തിൽ പലരാൽ ദുരുപയോഗിക്കപ്പെട്ടു; കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണു; വ്യക്തിഹത്യയുമായി ധ്യാനഗുരു

നിരവധി പുരുഷന്മാരാൽ സിസ്റ്റർ അഭയ ദുരുപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഫാ മാത്യു നായ്ക്കംപറമ്പിലിന്റെ വാദം.

Samayam Malayalam 11 Jan 2021, 12:54 pm
കൊച്ചി: കൊല്ലപ്പെട്ട സിസ്റ്റർ അഭയയെ വ്യക്തിഹത്യ നടത്തിയും സഭയെ ന്യായീകരിച്ചും മുരിങ്ങൂർ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനായ ഫാ മാത്യു നായ്ക്കംപറമ്പിൽ. അഭയെ ആരും കൊന്നതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നുമാണ് വൈദികന്റെ വാദം. ഇത് വാട്സാപ്പ് സന്ദേശത്തിൽ നിന്നാണ് മനസിലാക്കിയതെന്നും വൈദികൻ പറയുന്നു. ചെറുപ്പത്തിൽ പലരാൽ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റർ അഭയയെന്നും നായ്ക്കംപറമ്പിൽ പറയുന്നു.
Samayam Malayalam sister abhaya
സിസ്റ്റർ അഭയ, ഫാ മാത്യു നായ്ക്കംപറമ്പിൽ


"ഒരു വാട്സാപ്പ് വാർത്ത വന്നത് ഞാൻ ഓർക്കുകയാണ്. അതിങ്ങനെയായിരുന്നു. എന്നെയാരും കൊന്നതുമല്ല ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഒരുകാലത്ത് ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് ഞാൻ. പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടു. പല ധ്യാനങ്ങൾ കൂടിയിട്ടും എനിക്ക് ആന്തരിക സൗഖ്യം കിട്ടിയില്ല. ഞാൻ കന്യാസ്ത്രീ ആയെങ്കിലും കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോൾ കിണറ്റിൽ വീണതാണ്. ഒറ്റയാൾപോലും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല. 28 വ‍ര്‍ഷമായി ഞാൻ ശുദ്ധീകരണ സ്ഥലത്താണ്." വിദേശിയായ ഒരു കന്യാസ്ത്രീയോട് സിസ്റ്റർ അഭയയുടെ ആത്മാവ് നടത്തിയ വെളിപ്പെടുത്തലാണിത് എന്നാണ് നായ്ക്കംപറമ്പിലിന്റെ വാദം.

അഭയ കേസിലെ വൈദികർ നിരപരാധികൾ; അവർക്ക് കൊലപാതകം നടത്താനാകില്ലെന്ന് മുൻ എസ്പി ജോർജ്ജ് ജോസഫ്
അതേസമയം, കേസിൽ ഉൾപ്പെട്ട പ്രതികളെ വെള്ളപൂശാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് നുണപ്രചരണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. "അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താൻ വേണ്ടി ന്യായികരണ തൊഴിലാളികൾ ആയിട്ടുള്ള ചിലർ നുണ ഫാക്ടറി നിർമിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ ഫാ മാത്യു നായ്ക്കംപറമ്പിൽ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ." എന്നാണ് വീഡിയോ സഹിതം ജോമോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്