ആപ്പ്ജില്ല

സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണം സര്‍ക്കാര്‍ ആശുപത്രി: കെ മുരളീധരന്‍ എം പി

Samayam Malayalam 27 Jun 2020, 4:07 pm
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ഇല്ലാത്തവര്‍ക്കു രോഗം വരുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ മുരളീധരന്‍. നിലവില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.
Samayam Malayalam കെ മുരളീധരന്‍ എം പി


Also Read: കൊവിഡിന് ഡെക്സാമെതസോൺ ഉപയോഗിക്കാം; അനുമതി നല്‍കി ഇന്ത്യ

'പ്രവാസികള്‍ക്ക് 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര സെന്ററുകള്‍. സര്‍ക്കാര്‍ അതിന്റെ കൃത്യമായ കണ്കക് പുറത്തുവിടണം. ഒരുപാട് മത, സാംസ്‌കാരിക സംഘടനകള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പിന്നെന്താണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനു ബുദ്ധിമുട്ട്? മാത്രമല്ല, കേരളത്തില്‍ രോഗം വ്യാപിക്കുമ്പോള്‍ പല സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുമാണ് രോഗമില്ലത്താവര്‍ക്ക് രോഗം വരുന്നത്. ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനു തെളിവാണ്', കെ മുരളീധരന്‍ പറഞ്ഞു.

Also Read: അസം രണ്ടാഴ്‍ച സമ്പൂര്‍ണ ലോക്ക് ഡൗണില്‍; 58% പേര്‍ രോഗമുക്തരായെന്ന് ആരോഗ്യവകുപ്പ്

കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികള്‍ കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏത് നിമിഷവും സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നേക്കാമെന്ന് ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്