ആപ്പ്ജില്ല

പുനർനിർമാണത്തിന് കർശന നിർദേശവുമായി സർക്കാർ

മാർഗ നിർദേശം സർക്കാർ ജില്ലാ, പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് നൽകി.

Samayam Malayalam 29 Aug 2018, 8:47 pm
തിരുവനന്തപുരം: പ്രളയദുരന്തത്തിന് ശേഷം നടക്കുന്ന പുനർനിർമാണങ്ങളിൽ കർശന നിർദേശങ്ങൾ നൽകി സർക്കാർ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുനർനിർമാണം വേണ്ടെന്നാണ് സർക്കാർ നിർദേശം. നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലം ശാസ്ത്രീയ പഠനത്തിന് ശേഷം കണ്ടെത്തണമെന്നാണ് സർക്കാർ നിലപാട്. ഇത് സംബന്ധിച്ചുള്ള മാർഗ നിർദേശം സർക്കാർ ജില്ലാ, പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് നൽകി.
Samayam Malayalam kerala landslide


പരിസ്ഥിതി ലോല പ്രദേശങ്ങളിലെ കെട്ടിടങ്ങൾ തകർന്നു വീണത് സർക്കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ തത്കാലം അവ പുനർ നിർമിക്കേണ്ടതില്ല എന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദേശം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ വീടുകളോ കെട്ടിടങ്ങളോ നിർമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്ക് നടപടിയെടുക്കാം. ശാസ്ത്രീയ പഠനം നടത്തിയ ശേഷം സർക്കാർ കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ നിർമാണം നടത്താൻ പറ്റൂ.

താൽകാലികമായി പോലും ഇത്തരം പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനം നടത്താൻ പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതീവ ലോല പ്രദേശങ്ങളായ ഇവയിൽ ആൾക്കാർ താമസമായ ശേഷം വീണ്ടും അപകടമുണ്ടായാൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കും. അത് തടയാനാണ് സർക്കാർ ശ്രമം. ശാസ്ത്രീയ പഠനം നടത്തുന്നതിന് അപകടം ഉണ്ടായ സ്ഥലങ്ങളുടെ മാപ്പിങ് നടത്തി നൽകാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് ഉത്തരവ് നൽികിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്