തിരുവനന്തപുരം: സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംവാദത്തിനില്ല. നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് പറയുന്നത്. ഗവർണർ എന്ന നിലയിൽ രാഷ്ട്രീയ നിലപാടുകൾ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാൻസലർ സ്ഥാനം വേണ്ടെന്ന നിലപാടിൽ മാറ്റമില്ല. കണ്ണൂർ വിസിയുടെ പുനർ നിയമനത്തിനായി വലിയ സമ്മർദ്ദം ഉണ്ടായി. ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നിയമനത്തിൽ ഒപ്പിട്ടത്. മുഖ്യമന്ത്രിക്ക് കത്തയച്ചത് നേരിട്ട് സംസാരിക്കാൻ കഴിയാത്തതിനാലാണ്. കത്തിൽ എല്ലാ കാര്യങ്ങളുമുണ്ട്. സ്വന്തം സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും ഗവർണർ പറഞ്ഞു.
വിസിയെ നിയമിച്ചത് റസിഡന്റ് ആരോപണം ഒഴിവാക്കാനാണ്. എ ജിയുടെ നിയമോപദേശം താൻ ആവശ്യപ്പെട്ടിട്ടില്ല. കാലടി സർവകലാശാലയിൽ ഒറ്റ പേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദവും അദ്ദേഹം തള്ളി. ഒറ്റ പേര് അംഗീകരിച്ചെങ്കിൽ പിന്നെ എന്തിനാണ് ആ പേര് തിരിച്ച് അയച്ചതെന്ന് അദ്ദേഹം ചോദിച്ചു.
നിയമപ്രകാരമുള്ള ചുമതല നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. ഒരിക്കൽ സമ്മർദ്ദത്തിന് വഴങ്ങി, ഇനി നിന്നു കൊടുക്കില്ല. അതുകൊണ്ടാണ് ചാൻസലർ സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാന്‍സലര്‍ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ചാന്‍സലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണ്ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിസിയെ നിയമിച്ചത് റസിഡന്റ് ആരോപണം ഒഴിവാക്കാനാണ്. എ ജിയുടെ നിയമോപദേശം താൻ ആവശ്യപ്പെട്ടിട്ടില്ല. കാലടി സർവകലാശാലയിൽ ഒറ്റ പേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദവും അദ്ദേഹം തള്ളി. ഒറ്റ പേര് അംഗീകരിച്ചെങ്കിൽ പിന്നെ എന്തിനാണ് ആ പേര് തിരിച്ച് അയച്ചതെന്ന് അദ്ദേഹം ചോദിച്ചു.
നിയമപ്രകാരമുള്ള ചുമതല നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. ഒരിക്കൽ സമ്മർദ്ദത്തിന് വഴങ്ങി, ഇനി നിന്നു കൊടുക്കില്ല. അതുകൊണ്ടാണ് ചാൻസലർ സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാന്‍സലര്‍ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ചാന്‍സലറെ അറിയിക്കുക എന്നത് ഭരണതലത്തില്‍ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ബഹുമാനപ്പെട്ട ചാന്‍സലര്‍ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണ്ണര്‍ക്ക് ഉണ്ട് താനും. ഏതെങ്കിലും കോണില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.