തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ നിലപാട് കൂടുതൽ ശക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന സംരക്ഷിക്കേണ്ടത് തൻ്റെ ചുമതലയാണ്. പാർലമെൻ്റ് പാസാക്കിയ നിയമത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ വെച്ച് ഇർഫാൻ ഹബീബ് തൻ്റെ എഡിസിയെ കയ്യേറ്റം ചെയ്‌തു. ഇതിലും മോശമായ സാഹചര്യങ്ങൾ മുൻപും നേരിട്ടിട്ടുണ്ട്. മൂന്ന് പ്രാവശ്യം ആക്രമിക്കപ്പെട്ട വ്യക്തിയാണ് താനെന്നും ഗവർണർ പറഞ്ഞു.
Also Read: ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് രാഷ്‌ട്രീയ പ്രസംഗം നടത്തിയെന്ന ആരോപണത്തിനും ഗവർണർ മറുപടി നൽകി. പാർട്ടികളുടെ അജണ്ടകളുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കണ്ണൂർ സർവ്വകലാശാല ദേശീയ ചരിത്ര കോൺഗ്രസ് വേദിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണർക്കെതിരെ വിദ്യാർഥികൾ, ചരിത്രകാരന്മാര്‍ അടങ്ങുന്ന പ്രതിനിധികൾ പ്രതിഷേധിച്ചത്. രാഷ്ട്രീയവിഷയം പരാമര്‍ശിക്കാനുള്ള വേദിയല്ല, ചരിത്രവിഷയം സംസാരിക്കാനുള്ള വേദിയാണ് എന്നുപറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ഇതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണര്‍ സംസാരിക്കുകയായിരുന്നു.
Also Read: പൗരത്വ നിയമം; ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ പ്രതിഷേധം
ഇതേടെ സദസിൽ നിന്ന് പ്രതിഷേധം ഉയർന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ള പ്രതിനിധികളാണ് ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധം ഉയര്‍ത്തിയത്. സംഭവത്തിൽ ഡിജിപി, ഇൻ്റലിജൻസ് എഡിജിപി എന്നിവരോടാണ് രാജ്ഭവൻ റിപ്പോര്‍ട്ട് തേടിയിരുന്നു.
Also Read: ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് രാഷ്‌ട്രീയ പ്രസംഗം നടത്തിയെന്ന ആരോപണത്തിനും ഗവർണർ മറുപടി നൽകി. പാർട്ടികളുടെ അജണ്ടകളുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കണ്ണൂർ സർവ്വകലാശാല ദേശീയ ചരിത്ര കോൺഗ്രസ് വേദിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണർക്കെതിരെ വിദ്യാർഥികൾ, ചരിത്രകാരന്മാര്‍ അടങ്ങുന്ന പ്രതിനിധികൾ പ്രതിഷേധിച്ചത്. രാഷ്ട്രീയവിഷയം പരാമര്‍ശിക്കാനുള്ള വേദിയല്ല, ചരിത്രവിഷയം സംസാരിക്കാനുള്ള വേദിയാണ് എന്നുപറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ഇതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണര്‍ സംസാരിക്കുകയായിരുന്നു.
Also Read: പൗരത്വ നിയമം; ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ പ്രതിഷേധം
ഇതേടെ സദസിൽ നിന്ന് പ്രതിഷേധം ഉയർന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉൾപ്പെടെയുള്ള പ്രതിനിധികളാണ് ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധം ഉയര്‍ത്തിയത്. സംഭവത്തിൽ ഡിജിപി, ഇൻ്റലിജൻസ് എഡിജിപി എന്നിവരോടാണ് രാജ്ഭവൻ റിപ്പോര്‍ട്ട് തേടിയിരുന്നു.