ആപ്പ്ജില്ല

സിദ്ധാർത്ഥന്റെ മരണം: തിരിച്ചെടുത്ത വിദ്യാർത്ഥികൾക്ക് വീണ്ടും സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്ത് ഗവര്‍ണർ ആറിഫ് മുഹമ്മദ് ഖാൻ. ഇതിനു പിന്നാലെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തു. 33 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 26 Mar 2024, 12:26 pm
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ജെഎസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് വീണ്ടും സസ്പെൻഷൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് വീണ്ടും സസ്പെൻഷൻ എത്തിയതെന്നാണ് വിവരം.
Samayam Malayalam sidharth
സിദ്ധാർത്ഥ്


ആകെ 90 വിദ്യാർത്ഥികളെയാണ് വൈസ് ചാൻസലർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നത്. അവർക്ക് 7 ദിവസത്തെ സസ്പെൻഷനാണ് നൽകിയത്. ഇവർ നൽകിയ അപ്പീലിൽ 33 പേരെ തിരിച്ചെടുക്കാൻ വിസി തീരുമാനിക്കുകയായിരുന്നു. ഇക്കൂട്ടത്തിൽ സീനിയർ ബാച്ചിൽ നിന്ന് 2 പേർ ഉണ്ടായിരുന്നു. ബാക്കിയെല്ലാവരും ജൂനിയർ ബാച്ചാണ്.


ഈ വിദ്യാർത്ഥികളെ പുതിയ വൈസ് ചാൻസലർ കുറ്റവിമുക്തരാക്കി തിരിച്ചെടുത്തിരുന്നു. ഈ ഉത്തരവ് പിൻവലിച്ചാണ് ചാൻസലറുടെ നടപടി വന്നിരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികൾ കോളേജ് ഹോസ്റ്റൽ ഒഴിയേണ്ടി വരും.

വൈസ് ചാൻസലർ വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ ഒഴിവാക്കുന്നതിന് നിയമോപദേശം തേടിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ആൾക്കൂട്ട മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്തവരും, സംഭവം അധികൃതരിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്തവരാണ് ഈ 33 പേരും.

അതെസമയം വിസിയുടെ നടപടിയുടെ പിന്നാലെ പുതുതായി ചാർജെടുത്ത വൈസ് ചാൻസലർ ഡോ പിസി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർ തന്നോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നെന്ന് ശശീന്ദ്രൻ പറഞ്ഞു. ഗവർണർ വൈസ് ചാൻസലറെ വിളിച്ച് സസ്പെൻഷ പിൻവലിച്ച നടപടിയിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ഇതിന് മെയിൽ മറുപടി നൽകുകയും ചെയ്തു. ഉച്ചരവ് റദ്ദാക്കാൻ അദ്ദേഹം വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കിയതിനു പിന്നാലെ പിസി ശശീന്ദ്രൻ രാജി വെക്കുകയും ചെയ്തു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്