ആപ്പ്ജില്ല

കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയയുടെ നിയമനത്തില്‍ കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപികയായ പ്രിയാ വര്‍ഗീസിന് കഴിഞ്ഞ നവംബറില്‍ വിസിയുടെ കാലാവധി നീട്ടുന്നതിന് മുമ്പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു.

Samayam Malayalam 6 Aug 2022, 4:17 pm
തിരുവനന്തപുരം: കെ കെ രാഗേഷിന്റെ ഭാര്യ പ്രിയയുടെ നിയമനത്തില്‍ കണ്ണൂര്‍ വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടി. കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ നിയമിക്കുന്നതിനായി ഒന്നാം റാങ്ക് നല്‍കിയെന്ന പരാതിയിലാണ് കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
Samayam Malayalam Priya Varghese
പ്രിയ വര്‍ഗീസ്


Also Read: ഹോട്ടല്‍ ഉടമ മരിച്ച സംഭവം; ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപികയായ പ്രിയാ വര്‍ഗീസിന് കഴിഞ്ഞ നവംബറില്‍ വിസിയുടെ കാലാവധി നീട്ടുന്നതിന് മുമ്പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന്, മാറ്റിവച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം കൂടിയ സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനഃനിയമനം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Also Read: ഇടുക്കി ഡാമില്‍ നിന്ന് ആലുവയില്‍ വെള്ളമെത്താന്‍ എത്ര സമയമെടുക്കും? വിദഗ്ധര്‍ പറയുന്നത്

യുജിസി നിയമങ്ങള്‍ പൂര്‍ണമായും അവഗണിച്ച് പ്രിയ വര്‍ഗീസിനു നിയമനം നല്‍കാനുള്ള നടപടി തടയണനമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. യുജിസി ചട്ടപ്രകാരമുള്ള എട്ടു വര്‍ഷത്തെ അധ്യാപന പരിചയം പ്രിയയ്ക്കില്ല. ഗവേഷണ പഠനത്തിന് ചിലവിട്ട മൂന്നുവര്‍ഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങള്‍ക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനില്‍ക്കേ പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നാണ് പരാതിക്കാരുടെ വാദം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്