തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെടുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ മന്ത്രി നടത്തിയ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗവർണർ ഇന്നുതന്നെ പ്രതികരിക്കുമെന്നും രാജ്ഭവൻ അറിയിച്ചു. സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സിപിഎം നേതൃത്വവും അറിയിച്ചു. ജില്ലാ നേതൃത്വത്തോട് കാര്യങ്ങൾ ആരായും. നിലപാട് അതിനുശേഷം വ്യക്തമാക്കുമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരണം തേടിയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശമാണ് വിവാദമായത്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നും ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വെച്ചിരിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നു പറഞ്ഞ മന്ത്രി കോടതികളെയും വിമർശിച്ചു.
മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിക്ഷ നേതാക്കളടക്കം രംഗത്തെത്തി. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ഇതിനു തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടന മഹത്തരമാണെന്നും വിവാദ പരാമർശം നടത്തിയ മന്ത്രി രാജിവെക്കണമെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശമാണ് വിവാദമായത്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നും ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വെച്ചിരിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നു പറഞ്ഞ മന്ത്രി കോടതികളെയും വിമർശിച്ചു.
മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിക്ഷ നേതാക്കളടക്കം രംഗത്തെത്തി. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ഇതിനു തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടന മഹത്തരമാണെന്നും വിവാദ പരാമർശം നടത്തിയ മന്ത്രി രാജിവെക്കണമെന്നും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.