ആപ്പ്ജില്ല

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; ബസുടമകളുടെ ആവശ്യം ന്യായമെന്ന് സര്‍ക്കാര്‍

കൊവിഡ്-19 ലോക്ക് ഡൗൺ മൂലം നഷ്ടത്തിലായ ബസുടമകളുടെ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമാകും.

Samayam Malayalam 13 May 2020, 12:32 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി പൊതുഗതാഗതം അനുവദിച്ചാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ബസ് ചാര്‍ജ് കൂട്ടണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന നിഗമനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട്. പൊതുഗതാഗതം പുനരാരംഭിച്ചാല്‍ നിരക്കു വര്‍ധന നിലവില്‍ വന്നേക്കും. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമാകും.
Samayam Malayalam ബസ് സർവീസിനും കർശന നിയന്ത്രണങ്ങൾ
ബസ് സർവീസിനും കർശന നിയന്ത്രണങ്ങൾ


നിലവില്‍ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി പൊതുഗതാഗതം അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബസ് ഗതാഗതം മെട്രോ സര്‍വീസും അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ ബസ് യാത്ര അനുവദിക്കാനാണ് സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ലോക്ക്ഡൗണില്‍ നഷ്ടത്തിലായ ബസുടമകള്‍ക്ക് ഈ സര്‍വീസ് നഷ്ടമാകുെന്നാണ് വാദം. ലോക്ക്ഡൗൺ മൂലം രണ്ട് മാസത്തോളം വരുമാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന നിരത്തൊഴിയാനായി സംസ്ഥാനത്ത 12000ത്തോളം സ്വകാര്യ ബസുകള്‍ ജി ഫോം സമര്‍പ്പിച്ചിട്ടുണ്ട്. ലോക്ക്ഡൗണില്‍ കെഎസ്ആര്‍ടിസിയും വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

Also Read: എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷാ മെയ് 26 മുതല്‍։ പുതുക്കിയ ടെെംടേബിൾ

നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട്. ബസ് യാത്രാക്കൂലി താത്കാലികമായെങ്കിലും വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും.

Also Read: COVID-19 Live Page: ചൈന വികസിപ്പിച്ച കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനൊരുങ്ങി കാനഡ

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. പരിമിതമായ യാത്രക്കാര്‍ക്കു വേണ്ടി പ്രത്യേക പാസ് അനുവദിച്ചാണ് സര്‍വീസ് നടത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്