ആപ്പ്ജില്ല

ഹോമിയോ വിവാദത്തിനു പിന്നാലെ സ്കൂള്‍ കുട്ടികൾക്ക് ആയുര്‍വേദ മരുന്നും; ആരോഗ്യവകുപ്പ് അനുമതി

കൊവിഡ് 19 പ്രതിരോധത്തിന് എന്ന പേരിലാണ് സംസ്ഥാന ആയുഷ് വകുപ്പ് സ്കൂള്‍ കുട്ടികള്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്.

Samayam Malayalam 28 Oct 2021, 11:31 am
തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയ്ക്കു പിന്നാലെ സ്കൂളുകള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തിനെന്ന പേരിൽ ആയുര്‍വേദ മരുന്നും വിതരണം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആയുഷ് വകുപ്പ് രൂപീകരിച്ച കിരണം പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് ആയുര്‍വേദ മരുന്ന് വിതരണം ചെയ്യുകയയെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നല്‍കി. സ്കൂള്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധത്തിനെന്ന പേരിൽ ഹോമിയോ മരുന്നകുള്‍ വിതരണം ചെയ്യുന്ന നടപടിയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം.
Samayam Malayalam govt to distribute ayurveda medicine to children with alleged claim of covid 19 treatment following homeopathy controversy
ഹോമിയോ വിവാദത്തിനു പിന്നാലെ സ്കൂള്‍ കുട്ടികൾക്ക് ആയുര്‍വേദ മരുന്നും; ആരോഗ്യവകുപ്പ് അനുമതി



​പത്തോളം ആയുര്‍വേദ മരുന്നുകള്‍

കുട്ടികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ച്യവനപ്രാശം ഉള്‍പ്പെടെ പത്തോളം ആയുര്‍വേദ മരുന്നുകള്‍ നല്‍കാൻ കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നല്‍കിയതിൻ്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നീക്കം. ഓരോ കുട്ടികളുടെയും ശാരീരികാവസ്ഥകള്‍ പരിഗണിച്ചായിരിക്കും ആയുര്‍വേദ വിഭാഗം മരുന്നുകള്‍ നല്‍കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കുള്ള പനി, ചുമ, കഫക്കെട്ട്, രുചി നഷ്ടമാകൽ തുടങ്ങിയവയ്ക്കെതിരെയുള്ള മരുന്നകുള്‍ നല്‍കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കൂടാതെ പത്ത് വയസിൽ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക യോഗ ക്ലാസുകളും നടത്തും.

രക്ഷിതാക്കളുടെ അനുമതി വേണം

രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കും കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കുക. ആയുര്‍വേദ ഡിസ്പെൻസറികള്‍, ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ എന്നീ സ്ഥാപനങ്ങള്‍ വഴിയും സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ക്യാംപുകള്‍ വഴിയും ആയിരിക്കും മരുന്നുകള്‍ വിതരണം ചെയ്യുക. ഈ പദ്ധതിയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുുടെ പ്രതിനിധികളും സ്കൂള്‍ അധികൃതരും സഹകരിക്കണമെന്നാണ് ആയുര്‍വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ ആവശ്യം.

നിലവിൽ രാജ്യത്ത് 18 വയസിൽ താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് 19 വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. കുട്ടികളിൽ കൊവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രത്യേക കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.

ഹോമിയോ മരുന്ന് വിതരണം വിവാദത്തിൽ

നവംബര്‍ ഒന്ന് മുതൽ സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനെന്ന പേരിൽ ഹോമിയോ മരുന്നായ ആഴ്സനിക് ആൽബം വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. ഫലപ്രാപ്തി തെളിയിക്കാനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളോ മറ്റു സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ കുട്ടികള്‍ക്ക് ആഴ്സനിക് ആൽബം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ആരോപണം.

17 കാരി വീട്ടിലെ മുറിക്കുള്ളിൽ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്