കൊച്ചി: ഡൽഹി കരോള്‍ബാഗിലെ ഹോട്ടൽ തീപിടുത്തത്തിൽ അകപ്പെട്ടത് കൊച്ചിയിൽ നിന്ന് തിരിച്ച മലയാളിസംഘം. കൊച്ചി ചേരാനല്ലൂരിൽ നിന്ന് ഗസിയാബാദിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പുറപ്പെട്ട 13 സംഘ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53), ജയശ്രീയുടെ അമ്മ നളിനിയമ്മ (84), വിദ്യാസാഗര്‍ (55) എന്നിവരാണ് തീപിടുത്തത്തിൽ മരിച്ചത്. സംഘത്തിലെ ബാക്കി പത്തുപേരും സുരക്ഷിതരാണ്. രക്ഷപെട്ടവരിൽ ആര്‍ക്കും സാരമായ പരിക്കുകളില്ലെന്നാണ് വിവരം.
കേരളത്തിൽ നിന്ന് എത്തിയ 13 അംഗ സംഘം അര്‍പ്പിത് പാലസ് ഹോട്ടലിന്‍റെ പല നിലകളിലുള്ള മുറികളിലായാണ് താമസിച്ചത്. വിവാഹത്തിനു ശേഷം ഇന്നു രാവിലെ ഹരിദ്വാറിലേയ്ക്ക് പോകാനിരിക്കേയായിരുന്നു അപ്രതീക്ഷിതമായ ദുരന്തം. പുലര്‍ച്ചെ നാലരയ്ക്കാണ് കെട്ടിടത്തിൽ തീ പടര്‍ന്നത്. തുടക്കത്തിൽ നാലാം നിലയിൽ പടര്‍ന്ന തീ ഒരു ഘട്ടത്തിൽ രണ്ടാം നില വരെയെത്തി. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ സംഘത്തിൽ ഉള്‍പ്പെട്ട സോമശേഖര മേനോനും ഭാര്യ സുധയും ഹോട്ടൽ കെട്ടിടത്തിന് പുറത്തേയ്ക്ക് രക്ഷപെട്ടു. ഇതിനു പിന്നാലെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി സംഘത്തിലെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. 22 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. രാവിലെ ഏഴര വരെ കെട്ടിടത്തിൽ നിന്ന് തീനാളങ്ങൾ ഉയരുന്നുണ്ടായിരുന്നു.
ജയശ്രീയുടെ മരണം സ്ഥിരീകരിച്ചെങ്കിലും സംഘത്തിലെ ബാക്കി രണ്ട് പേരെ തിരിച്ചറിയാൻ മണിക്കൂറുകള്‍ വേണ്ടി വന്നു. അപകടത്തിൽ മരിച്ച 17 പേര്‍ക്ക് പുറമെ 66ലധികം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുമുണ്ട്. വിഷയത്തിൽ ഇടപെട്ട ഹൈബി ഈഡൻ എംഎൽഎ സംഘത്തിന് അടിയന്തരമായി സഹായം എത്തിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കരോള്‍ ബാഗിലെ തീപിടുത്തത്തിൽ അനുശോചിക്കുന്നുവെന്നും ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേരളത്തിൽ നിന്ന് എത്തിയ 13 അംഗ സംഘം അര്‍പ്പിത് പാലസ് ഹോട്ടലിന്‍റെ പല നിലകളിലുള്ള മുറികളിലായാണ് താമസിച്ചത്. വിവാഹത്തിനു ശേഷം ഇന്നു രാവിലെ ഹരിദ്വാറിലേയ്ക്ക് പോകാനിരിക്കേയായിരുന്നു അപ്രതീക്ഷിതമായ ദുരന്തം. പുലര്‍ച്ചെ നാലരയ്ക്കാണ് കെട്ടിടത്തിൽ തീ പടര്‍ന്നത്. തുടക്കത്തിൽ നാലാം നിലയിൽ പടര്‍ന്ന തീ ഒരു ഘട്ടത്തിൽ രണ്ടാം നില വരെയെത്തി. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ സംഘത്തിൽ ഉള്‍പ്പെട്ട സോമശേഖര മേനോനും ഭാര്യ സുധയും ഹോട്ടൽ കെട്ടിടത്തിന് പുറത്തേയ്ക്ക് രക്ഷപെട്ടു. ഇതിനു പിന്നാലെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി സംഘത്തിലെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. 22 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. രാവിലെ ഏഴര വരെ കെട്ടിടത്തിൽ നിന്ന് തീനാളങ്ങൾ ഉയരുന്നുണ്ടായിരുന്നു.
ജയശ്രീയുടെ മരണം സ്ഥിരീകരിച്ചെങ്കിലും സംഘത്തിലെ ബാക്കി രണ്ട് പേരെ തിരിച്ചറിയാൻ മണിക്കൂറുകള്‍ വേണ്ടി വന്നു. അപകടത്തിൽ മരിച്ച 17 പേര്‍ക്ക് പുറമെ 66ലധികം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുമുണ്ട്. വിഷയത്തിൽ ഇടപെട്ട ഹൈബി ഈഡൻ എംഎൽഎ സംഘത്തിന് അടിയന്തരമായി സഹായം എത്തിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കരോള്‍ ബാഗിലെ തീപിടുത്തത്തിൽ അനുശോചിക്കുന്നുവെന്നും ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.