ആപ്പ്ജില്ല

മഴ പെയ്യിക്കാൻ ഗുജറാത്തിൽ സര്‍ക്കാര്‍ ചെലവിൽ യാഗം നടത്തുന്നു

മികച്ച മൺസൂൺ പ്രതീക്ഷിച്ചാണ് പൂജകള്‍ നടത്തുന്നതെന്ന് ഉപമുഖ്യമന്ത്രി

Samayam Malayalam 24 May 2018, 11:28 am
ഗാന്ധിനഗര്‍ :സംസ്ഥാനം നേരിടുന്ന വരള്‍ച്ചയെ പ്രതിരോധിക്കാനായി മഴ പെയ്യിക്കാൻ യാഗം നടത്താൻ ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍. മെയ് 31ന് സംസ്ഥാനത്തെ 33 ജില്ലകളിലും എട്ടു പ്രധാനനഗരങ്ങളിലുമായി 41 പര്‍ജന്യ യാഗങ്ങള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Samayam Malayalam yagna


സംസ്ഥാന സര്‍ക്കാരിന്‍റെ ജലസംരക്ഷണപദ്ധതികളുടെ ഭാഗമായ സുജലാം സുഫലാം ജൽ അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് യാഗങ്ങള്‍ സംഘടിപ്പിക്കുന്നത്. മഴയുടെയും ജലത്തിന്‍റെയും ദേന്മാരായ ഇന്ദ്രന്‍റെയും വരുണന്‍റെയും പ്രീതിയ്ക്കു വേണ്ടിയാണ് യാഗങ്ങള്‍. യാഗത്തിനു ശേഷം ലഭിക്കുന്ന മൺസൂൺ സീസണിൽ കൂടുതൽ മഴവെള്ളം ശേഖരിക്കുന്നതിനായി നദികള്‍, കുളം, തടാകം, കനാലുകള്‍ എന്നിവയെല്ലാം ഒരുക്കി നിര്‍ത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് സര്‍ക്കാര്‍ ചെലവിൽ യാഗങ്ങള്‍ നടത്താൻ തീരുമാനിച്ചത്.

മികച്ച മൺസൂൺ പ്രതീക്ഷിക്കാണ് പൂജകള്‍ സംഘടിപ്പിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. പൂജയ്ക്ക് ശേഷം പ്രസാദവിതരണവും ഉണ്ടായിരിക്കും. യാഗങ്ങളിലും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി വിജയ് രൂപാണി, മറ്റു മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്