ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ പുതിയ ഹർജിയുമായി ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ രേഖപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സത്യസരണിയിലെ അധികൃതരേയും മതപരിവർത്തനം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് എ എസ് സൈനബയെയും വിളിച്ചു വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഈ മാസം 27ന് വൈകുന്നേരം മൂന്നിന് മുമ്പ് ഹാദിയയെ ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് അശോകൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.
കേസിന്റെ വാദം തുറന്ന കോടതിയിൽ കേൾക്കരുതെന്ന ഹർജിയുമായി ഇത് രണ്ടാം തവണയാണ് അശോകൻ സുപ്രീംകോടതിയെ സമീപിക്കുന്നത്. നേരത്തെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
ഹാദിയ-ഷെഫിൻ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കൾക്ക് ഒപ്പം വിടാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതോടെയാണ് കേസ് സുപ്രീംകോടതിയിൽ എത്തിയത്.