ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കിടെ തമ്മിൽതല്ല്. ഇതോടെ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം ഏറെ നേരം നീണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വേദി വിട്ടതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. നഗരത്തിലെ സി.ഐ.ടി.യു ഓഫീസിന് നേരെ കല്ലേറുണ്ടായെന്നും സി.പി.എമ്മിന്റെ കൊടിതോരണങ്ങള്‍ തകര്‍ത്തെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
പരിപാടിക്കായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ആലപ്പുഴ നഗരത്തില്‍ ഉച്ചവരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പരിപാടിക്കായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ആലപ്പുഴ നഗരത്തില്‍ ഉച്ചവരെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.