ആപ്പ്ജില്ല

സോളാര്‍ റിപ്പോര്‍ട്ട്: ഉമ്മൻചാണ്ടിയുടെ ഹര്‍ജി ഇന്നു ഹൈക്കോടതിയിൽ

തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം

TNN 19 Dec 2017, 11:22 am
കൊച്ചി: സോളാര്‍ ജുഡീഷ്യൽ കമ്മീഷൻ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും സര്‍ക്കാര്‍ നടപടികളെയും ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനമായി കമ്മീഷൻ നടത്തിയ പ്രതികൂലപരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാണ് ഹ‍ര്‍ജിയിലെ പ്രധാന ആവശ്യം. കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രനും കക്ഷി ചേരും.
Samayam Malayalam hc to consider oommen chandis plea today
സോളാര്‍ റിപ്പോര്‍ട്ട്: ഉമ്മൻചാണ്ടിയുടെ ഹര്‍ജി ഇന്നു ഹൈക്കോടതിയിൽ


സര്‍ക്കാരിന്‍റെ ടേംസ് ഓഫ് റഫറന്‍സ് മറികടന്ന് സോളാര്‍ കേസ് പ്രതിയായ സരിത എസ് നായരുടെ കത്ത് റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം. ഇത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിൽ സൂചിപ്പിക്കുന്നത്. തന്‍റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് റിപ്പോ‍ര്‍ട്ടിലുള്ളത്. തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കമ്മിഷൻ മുൻപാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ട് കിട്ടിയയുടൻ സര്‍ക്കാര്‍ സഭിയിൽ വെക്കുന്നതിനു മുൻപേ തിടുക്കപ്പെട്ട് നടപടികളിലേയ്ക്ക് കടന്നുവെന്നും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നടപടി ഉത്തരവ് പ്രകാരം റിപ്പോര്‍ട്ട് മേശപ്പുറത്തു വെക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി ആരോപിക്കുന്നു.

സോളർ ഇടപാടുമായി ബന്ധപ്പെട്ടു കോടികളുടെ തട്ടിപ്പു നടത്തിയെന്ന 33 കേസുകളിൽ പ്രതിയാണു സരിത. സരിതയ്ക്കു വിശ്വാസ്യതയില്ലെന്നു ഹൈക്കോടതി മുൻഉത്തരവിൽ പറഞ്ഞിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്കു വേദിയാക്കരുതെന്നു പറഞ്ഞിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്