കൊച്ചി: കൊച്ചിയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുന്ന യുവാവിന്‍റെ നില ഏറെ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. രോഗി ഇപ്പോള‍് ആരാഹം കഴിക്കുന്നുണ്ടെന്നും നേരിയ പനി മാത്രമേ ഉള്ളൂവെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. രോഗിയടെ സ്രവപരിശോധനകള്‍ തുടരുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് വൈറസ് പടരാതിരിക്കാൻ അതീവജാഗ്രത തുടരുകയാണ്. രോഗം സംശയിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് മന്ത്രി കെ കെ ശൈലജ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ യോഗം ചേരും.
വൈറസ് ബാധയേറ്റ യുവാവിനെ പരിചരിച്ച മൂന്ന് നഴ്സുമാരടക്കം അഞ്ച് പേരാണ് നിലവിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിലുള്ളത്. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. എന്നാൽ ഇവരിൽ നിപ രോഗലക്ഷണങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൂനെയിൽ നിന്ന് ഹ്യൂമൻ മോണോക്ലോണൽ ആന്‍റി ബോഡി കൊച്ചിയിലെത്തിച്ചെങ്കിലും ഇതുവരെ ആര്‍ക്കും മരുന്ന് നല്‍കേണ്ട സാഹചര്യമുണ്ടായില്ല.
വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യം വനംവകുപ്പിലെയും മൃഗസംരക്ഷണവകുപ്പിലെയും ഉദ്യോഗസ്ഥരുടെ സംഘം തുടരുകയാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 314 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
(പ്രതീകാത്മകചിത്രം)
വൈറസ് ബാധയേറ്റ യുവാവിനെ പരിചരിച്ച മൂന്ന് നഴ്സുമാരടക്കം അഞ്ച് പേരാണ് നിലവിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിലുള്ളത്. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിച്ചേക്കും. എന്നാൽ ഇവരിൽ നിപ രോഗലക്ഷണങ്ങള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൂനെയിൽ നിന്ന് ഹ്യൂമൻ മോണോക്ലോണൽ ആന്‍റി ബോഡി കൊച്ചിയിലെത്തിച്ചെങ്കിലും ഇതുവരെ ആര്‍ക്കും മരുന്ന് നല്‍കേണ്ട സാഹചര്യമുണ്ടായില്ല.
വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യം വനംവകുപ്പിലെയും മൃഗസംരക്ഷണവകുപ്പിലെയും ഉദ്യോഗസ്ഥരുടെ സംഘം തുടരുകയാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 314 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
(പ്രതീകാത്മകചിത്രം)