കൊച്ചി: നിപ ബാധ ആശങ്കയൊഴിഞ്ഞതായി ആരോഗ്യവകുപ്പ്. നിപ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയുടെ നില ഇപ്പോൾ തൃപ്തികരമായി തുടരുന്നു. രോഗിയുടെ പനി പൂർണമായും മാറിയെന്നാണ് റിപ്പോർട്ട്. നിപ രോഗം ബാധിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്ന 330 പേർ നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഈ പട്ടികയിലെ 278 പേർ മാത്രമാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അതത് ജില്ലകളിൽ ഇവരെ നിരീക്ഷിച്ച് വരികയാണ്. എന്നാൽ, നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഇതുവരെ നിർത്തി വെച്ചിട്ടില്ല.
നിപ രോഗത്തെ കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ആരോഗ്യ വകുപ്പിന്റെ സേവന വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 0484 2368802 / 2373616 എന്ന ഫോൺ നമ്പറുകളിൽ ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാണ്. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തനങ്ങളും തുടരുന്നുണ്ട്.
നിപ രോഗത്തെ കുറിച്ചുള്ള സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ആരോഗ്യ വകുപ്പിന്റെ സേവന വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 0484 2368802 / 2373616 എന്ന ഫോൺ നമ്പറുകളിൽ ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാണ്. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തനങ്ങളും തുടരുന്നുണ്ട്.