ആപ്പ്ജില്ല

ആരോഗ്യ വകുപ്പ് റെയ്ഡ്; കുടുങ്ങിയത് 20 വ്യാജ ഡോക്ടർമാർ

പിടിക്കപ്പെട്ടവർ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ബിപി അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ് തുടങ്ങിയ ചികിത്സാ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

Samayam Malayalam 16 Jun 2019, 12:57 am
തൃശ്ശൂർ: ജില്ലയിലെ വ്യാജ ഡോക്ടർമാരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് റെയ്ഡ് ആരംഭിച്ചു. 51 സ്ഥാപനങ്ങൾ പോലീസ് റെയ്ഡ് ചെയ്തു. ഇതിൽ 20 പേർ വ്യാജന്മാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോലീസിന് കൈമാറി. ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് നാൽപ്പതിൽ അധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തയ്യാറായതെന്ന് ഡിഎംഒ ഡോ കെകെ റജീന പറഞ്ഞു.
Samayam Malayalam health


'ഓപ്പറേഷൻ ക്വാക്ക്' എന്ന പേരിൽ നടത്തിയ റെയ്ഡിൽ 21 സംഘങ്ങളാണ് പങ്കെടുത്തത്. ഓരോ ടീമിലും അലോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ തുടങ്ങിയ വിഭാഗത്തിലെ വിദഗ്ദരേയും ഹെൽത്ത് ഇൻസ്പെക്ടർമാരേയുമാണ് നിയോഗിച്ചത്. രാവിലെ ഒമ്പതിന് തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു.

പരിശോധനയിൽ പല സ്ഥലങ്ങളിലും അനധികൃതമായി ലോഡുകണക്കിന് ആയുർവേദ മരുന്നുകൾ കണ്ടെത്തി. ഡോക്ടർമാർ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്നത് പ്രഥമിക വിദ്യാഭ്യാസം മുതൽ സെക്കന്ററി തലംവരെ വിദ്യാഭ്യാസം ഉള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്