കണ്ണൂര്‍: ഒന്നും കേൾക്കാനാവാതെ കരഞ്ഞ കുഞ്ഞുനിയയ്ക്ക് സഹായവുമായി ഒടുവിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ഓടിയെത്തി. ട്രെയിനിൽ വെച്ച് ശ്രവണസഹായി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ നിയയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. നിയയുടെ സങ്കടകഥ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഏറ്റെടുത്തതോടെ നിയയ്ക്ക് താത്കാലിക ശ്രവണ സഹായിയുമായി മന്ത്രി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് കണ്ണൂര്‍ ചാലക്കുന്നിലെ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. നിയമോളെയെന്ന മന്ത്രിയുടെ വിളിയ്ക്ക് കാതോര്‍ത്ത നിയ മന്ത്രിയോട് തിരിച്ചും എന്തോ പറഞ്ഞു. പിന്നെ, ദിവസങ്ങള്‍ക്ക് ശേഷം അച്ഛൻ രാജേഷിന്‍റെയും അമ്മ അജിതയുടെയും വിളികള്‍ക്കും നിയ കാതോര്‍ത്തു.
എന്നാൽ മന്ത്രി സമ്മാനിച്ച ഉപകരണം നിയയുടെ നഷ്ടപ്പെട്ടുപോയ ഉപകരണം പോലുള്ളതല്ല, പഴയ ഉപകരണം കിട്ടുന്നതുവരെ താത്കാലികമായി മാത്രം ഉപയോഗിക്കാനുള്ളതാണ് ഈ ഉപകരണം. പഴയത് കിട്ടുംവരെ ഈ ഉപകരണം താത്കാലികമായി ഉപയോഗിക്കാനും കിട്ടിയില്ലെങ്കിൽ തുടര്‍നടപടി എടുക്കാമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്.
കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ ശ്രദ്ധ കൊണ്ടുവരാൻ ശ്രമിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഫെബ്രുവരി രണ്ടാം തീയതി കോഴിക്കോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് എട്ടുലക്ഷത്തോളം വില വരുന്ന ഉപകരണം കളവുപോയത്. കുട്ടിയുടെ ചെവിയിൽ നിന്ന് താഴെ പോകാതിരിക്കാൻ ബാഗിലാക്കി ട്രെയിനിന്‍റെ വശത്തെ കൊളുത്തിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഈ ബാഗാണ് മോഷ്ടിക്കപ്പെട്ടത്.
വെറും മൂന്ന് മാസം മുൻപായിരുന്നു സര്‍ക്കാര്‍ പദ്ധതിപ്രകാരം കോക്ലിയര്‍ ഇംപ്ലാന്‍റേഷൻ സര്‍ജറി നടത്തി നിയയ്ക്ക് ഉപകരണങ്ങള്‍ ഘടിപ്പിച്ചത്. കുട്ടി ആദ്യമായി അച്ഛാ, അമ്മേ എന്നിങ്ങനെ വിളിച്ചു തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. ഇതിനിടെയാണ് ഉപകരണം നഷ്ടപ്പെട്ടത്. കൂലിപ്പണിക്കാരനായ അച്ഛൻ രാജേഷിന് പുതിയ ഉപകരണം വാങ്ങാനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നില്ല. ഇതിനിടെയിലാണ് സഹായവുമായി ആരോഗ്യമന്ത്രി എത്തുന്നത്.
എന്നാൽ മന്ത്രി സമ്മാനിച്ച ഉപകരണം നിയയുടെ നഷ്ടപ്പെട്ടുപോയ ഉപകരണം പോലുള്ളതല്ല, പഴയ ഉപകരണം കിട്ടുന്നതുവരെ താത്കാലികമായി മാത്രം ഉപയോഗിക്കാനുള്ളതാണ് ഈ ഉപകരണം. പഴയത് കിട്ടുംവരെ ഈ ഉപകരണം താത്കാലികമായി ഉപയോഗിക്കാനും കിട്ടിയില്ലെങ്കിൽ തുടര്‍നടപടി എടുക്കാമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്.
കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ ശ്രദ്ധ കൊണ്ടുവരാൻ ശ്രമിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
ഫെബ്രുവരി രണ്ടാം തീയതി കോഴിക്കോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് എട്ടുലക്ഷത്തോളം വില വരുന്ന ഉപകരണം കളവുപോയത്. കുട്ടിയുടെ ചെവിയിൽ നിന്ന് താഴെ പോകാതിരിക്കാൻ ബാഗിലാക്കി ട്രെയിനിന്‍റെ വശത്തെ കൊളുത്തിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഈ ബാഗാണ് മോഷ്ടിക്കപ്പെട്ടത്.
വെറും മൂന്ന് മാസം മുൻപായിരുന്നു സര്‍ക്കാര്‍ പദ്ധതിപ്രകാരം കോക്ലിയര്‍ ഇംപ്ലാന്‍റേഷൻ സര്‍ജറി നടത്തി നിയയ്ക്ക് ഉപകരണങ്ങള്‍ ഘടിപ്പിച്ചത്. കുട്ടി ആദ്യമായി അച്ഛാ, അമ്മേ എന്നിങ്ങനെ വിളിച്ചു തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. ഇതിനിടെയാണ് ഉപകരണം നഷ്ടപ്പെട്ടത്. കൂലിപ്പണിക്കാരനായ അച്ഛൻ രാജേഷിന് പുതിയ ഉപകരണം വാങ്ങാനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നില്ല. ഇതിനിടെയിലാണ് സഹായവുമായി ആരോഗ്യമന്ത്രി എത്തുന്നത്.