കൊച്ചി: കൊച്ചിയിൽ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ അടച്ചിടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അപകടകരമായ ഒരു സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അവലോകന യോഗത്തിനുശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നോ രണ്ടോ ദിവസം കൂടി നോക്കിയ ശേഷം വേണമെങ്കില്‍ ഇതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും. ഒരാളുടെ ശരീരത്തില്‍ നിപ വൈറസ് പ്രവേശിച്ചാല്‍ 4 മുതല്‍ 14 ദിവസം വരെ സമയം കൊണ്ട് അത് പ്രകടമാകും. ഈ ഒരു സമയത്തെയാണ് ഇന്‍ക്യൂബേഷന്‍ പിരീയഡായി കണക്കാക്കുന്നത്. ഇതിലും ഇരട്ടി ദിവസങ്ങള്‍ കാത്തിരുന്ന ശേഷമേ വൈറസ് ബാധ മാറിയതായി ഉറപ്പിക്കുകയൂള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് നിപയാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ പൂനെ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടണം. ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. ആളുകള്‍ക്ക് 1077 എന്ന നമ്പറിലൂടെ കൺട്രോള് റൂമുമായി ബന്ധപ്പെടാം. ഹെൽത്ത് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ 1056 എന്ന നമ്പറും സംശയ നിവാരണത്തിന് ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. .
അതേസമയം കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് നിപയാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ പൂനെ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടണം. ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. ആളുകള്‍ക്ക് 1077 എന്ന നമ്പറിലൂടെ കൺട്രോള് റൂമുമായി ബന്ധപ്പെടാം. ഹെൽത്ത് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ 1056 എന്ന നമ്പറും സംശയ നിവാരണത്തിന് ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. .