തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഗൈനക്കോളജി ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താനും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. അട്ടപ്പാടിയിലെ ശിശു മരണങ്ങള് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറയ്ക്കാനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തീവ്ര ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശിശുമരണങ്ങള്‍ സംബന്ധിച്ച് യൂണിസെഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ മാസം 31-ാം തീയതി അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്നലെ നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ ആണ് കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ സർക്കാർ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു.
ശിശുമരണങ്ങള്‍ സംബന്ധിച്ച് യൂണിസെഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഈ മാസം 31-ാം തീയതി അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്നലെ നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്പതികളുടെ ആണ് കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ സർക്കാർ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു.