ആപ്പ്ജില്ല

മൂന്നാം തരംഗം തടയണം, 'ദിവസേന കേരളത്തിൽ രണ്ടര ലക്ഷം പേർക്ക് വാക്സിൻ'; വിശദമായ നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി

നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മൂന്നാം തരംഗം ഉണ്ടായാൽ നേരിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം

Samayam Malayalam 14 Jun 2021, 5:44 pm
തിരുവനന്തപുരം: കൊവിഡ് 19 മൂന്നാം തരംഗം ചെറുക്കാനായി സംസ്ഥാനത്ത് വാക്സിനേഷൻ്റെ വേഗം വര്‍ധിപ്പിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്കു വരെ വാക്സിൻ കൊടുക്കാനാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിൻ്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. മൂന്നാം തരംഗമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ആക്ഷൻ പ്ലാനും യോഗത്തിൽ ആവിഷ്കരിച്ചു.
Samayam Malayalam health minister veena george directs officers to prepare for 2 5 lakhs vaccination per day foreseeing covid 19 third wave in kerala
മൂന്നാം തരംഗം തടയണം, 'ദിവസേന കേരളത്തിൽ രണ്ടര ലക്ഷം പേർക്ക് വാക്സിൻ'; വിശദമായ നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി



രോഗികളുടെ എണ്ണം കുറഞ്ഞു

നിലവിൽ കൊവിഡ് ചികിത്സയ്ക്കായി തയ്യാറാക്കിയിട്ടുള്ള കിടക്കകളിൽ 47 ശതമാനം മാത്രമേ രോഗികളുള്ളൂ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെയും സര്‍ക്കാര്‍ നടപടികളുടെയു ഭാഗമായി കേസുകള്‍ കുറഞ്ഞെന്നാണ് വിലയിരുത്തൽ. എന്നാൽ മൂന്നാം തംരംഗത്തിൻ്റെ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് കൂടുതൽ സഹായം തേടും. ഓക്സിജൻ കിടക്കകളുടെയും ഐസിയു, വെൻ്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളുടെയും ലഭ്യത വര്‍ധിപ്പിക്കും. അനുവദിച്ച ഓക്സിജൻ പ്ലാൻ്റുകളുടെ നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കാനും പ്രതിദിന ഓക്സിജൻ ഉത്പാദനം 60 മെട്രിക് ടൺ ആക്കാനുമാണ് നിര്‍ദേശം. കൂടാതെ മരുന്നുകളും അവശ്യ ചികിത്സാ സാമഗ്രികളും സംഭരിക്കാനും കെഎംഎസ്‍സിഎല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിആര്‍ഡി പത്രക്കുറിപ്പിൽ അറിയിച്ചു.

പരമാവധി പേര്‍ക്ക് വാക്സിൻ

കൊവിഡ് 19 കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നാൽ രോഗികളെ പ്രവേശിപ്പിക്കാനായി ആശുപത്രിക്കിടക്കള്‍ തയ്യാറാക്കണമെന്നും ഇതോടൊപ്പം പരമാവധി ആളുകളെ വാക്സിൻ നല്‍കി സുരക്ഷിതരാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനായി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും തേടും. പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്സിൻ നല്‍കാൻ സാധിക്കുമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വാക്സിൻ നല്‍കേണ്ടതുണ്ട്. കൂടാതെ ഇതുവരെയും വാക്സിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി വാക്സിനേഷൻ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കാനും ധാരണയായി. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വാക്സിൻ മുടങ്ങാതിരിക്കാനും നടപടികളുണ്ടാകും.

കുട്ടികള്‍ക്ക് കൂടുതൽ ഐസിയു സൗകര്യങ്ങള്‍

കൂടാതെ കുട്ടികളെ മൂന്നാം തംരംഗം ബാധിക്കാനുള്ള സാഹചര്യത്തിൽ സര്‍ജ് പ്ലാൻ തയ്യാറാക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പീഡിയാട്രിക് ഐസിയു കിടക്കളുടെ ലഭ്യത വര്‍ധിപ്പിക്കും. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ സംവിധാനമൊരുക്കും. കുട്ടികളുടെ ചികിത്സയ്ക്കായി വിദഗ്ധ പരിശീലനം തുടങ്ങിയതായും സര്‍ക്കാര്‍ അറിയിച്ചു. ഐസിയു ജീവനക്കാര്‍ക്ക് ഇടയ്ക്കിടെ പരിശീലനം നല്‍കണമെന്നും ആരോഗ്യപ്രവര്‍ത്തകരെ രോഗം ബാധിക്േകുന്നത് തടയാൻ ഇൻഫെക്ഷൻ കൺട്രോള്‍ പരിശീലനം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ജാഗ്രത കൂട്ടണം

എല്ലാ ജില്ലകളിലെയും നിലവിലെ അവസ്ഥയും മൂന്നാം തംരംഗം നേരിടാനുള്ള ഒരുക്കങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്നെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ആശുപത്രികളിൽ നടക്കുന്ന പരിപാടികള്‍ക്കെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കൂടാതെ പ്രായമായവരും രോഗികളുമുള്ള വീടുകളിൽ ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവായാൽ ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവരെ കൊവിഡ് കെയര്‍ സെൻ്ററുകളിലേയ്ക്ക് മാറ്റും. ഹൈ റിസ്ക് വിഭാഗക്കാര്‍ക്കിടയിൽ ബോധവത്കരണം നടത്തണമെന്നും നിര്‍ദേശമുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത വാഹന മോഷ്ട്ടാക്കള്‍ നഗരത്തില്‍ കൂടി വരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്