ആപ്പ്ജില്ല

എലിപ്പനി ഭീഷണി: ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

ലക്ഷണം കാണുന്ന രോഗികൾക്ക് പ്രതിരോധ ഗുളികകൾ നൽകണം.

Samayam Malayalam 1 Sept 2018, 2:48 pm
കണ്ണൂർ: രൂക്ഷ പ്രളയം കഴിഞ്ഞതോടെ കേരളത്തിൽ ഗുരുതര പകർച്ചരോഗ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഇന്ന് രണ്ടു പേർ കോഴിക്കോട് ജില്ലയിൽ എലിപ്പനി ബാധിച്ചതോടെ മരണനിരക്ക് 24 ആയി ഉയർന്നു.എലിപ്പണിക്കെതിരെ സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രളയ ജലവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നവരിലാണ് എലിപ്പനി കൂടുതലായി കാണുന്നത്. പനി, ഛർദ്ദിൽ, ശരീരം വേദന എന്നിവ അനുഭവപ്പെട്ടാൽ പരിഭ്രാന്തരാകേണ്ട എന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Samayam Malayalam K K Shailaja new


രോഗലക്ഷണം കാണുന്ന രോഗികൾക്ക് പ്രതിരോധ ഗുളികകൾ നൽകണം. പരിശോധനാഫലം വരുന്നത് വരെ കത്ത് നിൽക്കരുത്. സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളിലും ഇതു കർശനമായി പാലിക്കണം. വെള്ളമിറങ്ങിയതിനു ശേഷം ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിർണായകമാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ഇത് വരെ കേരളത്തിൽ പ്രതീക്ഷിച്ചത് പോലെ രോഗങ്ങൾ പടർന്നു പിടിച്ചിട്ടില്ല. ഉടൻ രോഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്