തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിൽനിന്നും ഈ ദിവസങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Also read: ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിൽ വേണ്ട: ഗഡ്കരി
ഒൻപത് സെന്റീമീറ്റർ മഴ ഇടുക്കിയിലെ മയിലാടുംതുറയിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ലക്ഷ ദ്വീപ് തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
Also read: 37 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട നടരാജ വിഗ്രഹം തിരിച്ചെത്തി; ഇത്രകാലം എവിടെയായിരുന്നു എന്നല്ലേ!
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റായി വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 15 സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also read: 'പിതാവ് തന്നെ ലൈംഗിക തൊഴിലിന് നിർബന്ധിച്ചു'; പരാതിയുമായി ഏഴാംക്ലാസ് വിദ്യാർത്ഥിനി
അതേസമയം അറബിക്കടലിൽ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാൻ തീരം കടക്കും. ഒമാൻ തീരത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ ക്ഷോഭിച്ചനിലയിലാണ്.
ഒൻപത് സെന്റീമീറ്റർ മഴ ഇടുക്കിയിലെ മയിലാടുംതുറയിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ലക്ഷ ദ്വീപ് തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
Also read: 37 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ട നടരാജ വിഗ്രഹം തിരിച്ചെത്തി; ഇത്രകാലം എവിടെയായിരുന്നു എന്നല്ലേ!
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റായി വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 15 സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also read: 'പിതാവ് തന്നെ ലൈംഗിക തൊഴിലിന് നിർബന്ധിച്ചു'; പരാതിയുമായി ഏഴാംക്ലാസ് വിദ്യാർത്ഥിനി
അതേസമയം അറബിക്കടലിൽ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാൻ തീരം കടക്കും. ഒമാൻ തീരത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ ക്ഷോഭിച്ചനിലയിലാണ്.