തിരുവനന്തപുരം: മൺസൂണിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കടലിൽ പോകുന്ന മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മലപ്പുറത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ പ്രതീക്ഷിച്ചതിനെക്കാള്‍ കുറവായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ സാധാരണ ലഭിക്കേണ്ട വേനൽമഴയിൽ പകുതി മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. 55 ശതമാനത്തിന്റെ കുറവാണ് ഇക്കുറിയുണ്ടായിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഗണ്യമായ തോതിൽ മഴയിൽ കുറവുണ്ടായിരിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം ജൂൺ ആറിന് ആരംഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മൺസൂണിന്റെ തുടക്കം ദുര്ബലമായിരിക്കു, പക്ഷേ പിന്നീട് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തിയിരിക്കുന്നത്.
വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഗണ്യമായ തോതിൽ മഴയിൽ കുറവുണ്ടായിരിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം ജൂൺ ആറിന് ആരംഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മൺസൂണിന്റെ തുടക്കം ദുര്ബലമായിരിക്കു, പക്ഷേ പിന്നീട് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തിയിരിക്കുന്നത്.