ആപ്പ്ജില്ല

കനത്ത മഴയും ശക്തമായ കാറ്റും തുടരും; ലക്ഷദ്വീപിലും 'ഓഖി'യെത്തി

മേയർ സൗമിനി ജെയ്നും മറ്റ് കൗൺസിലർമാരും ജീവനക്കാരും എത്തിയ ശേഷം ജനങ്ങളെ ഇവിടെ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു.

TNN 2 Dec 2017, 7:17 am
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ദ്ധമാകുമെന്നാണ് കണക്കാക്കുന്നത്. മഴ മാറിനിന്നാലും മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Samayam Malayalam heavy rain lash in kerala wet friday for lakshadweep as cyclone ockhi powers up
കനത്ത മഴയും ശക്തമായ കാറ്റും തുടരും; ലക്ഷദ്വീപിലും 'ഓഖി'യെത്തി


അതേസമയം, കൊച്ചി ചെല്ലാനം കടപ്പുറത്ത് അർധരാത്രിയുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ ഒട്ടേറെ വീടുകളിലേക്ക് തിരമാല ഇരച്ചുകയറി. വീടുകൾക്കുള്ളിൽ വെള്ളം കയറിയതോടെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ കടൽത്തീരത്ത് തന്നെ നിൽക്കാനാരംഭിച്ചു. ഒടുവിൽ മേയർ സൗമിനി ജെയ്നും മറ്റ് കൗൺസിലർമാരും ജീവനക്കാരും എത്തിയ ശേഷം ജനങ്ങളെ ഇവിടെ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ഓഖി കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിനു മുകളിലെത്തി. മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ഓഖി ആഞ്ഞടിച്ചത് മൂലം വൻ നാശ നഷ്ടങ്ങളുണ്ടായി. ലക്ഷദ്വീപില്‍ ഇന്ന് 145 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്രടിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. ഒട്ടേറെ വീടുകളാണ് ഓഖി തകര്‍ത്തത്. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ശക്തമായി വീശിയ തിരയിൽ കല്‍പേനിയില്‍ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും തകര്‍ന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചു. കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍ നിന്ന് ഏഴു പേരെ രക്ഷിക്കാനായി. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയതായും എംപി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്