ആപ്പ്ജില്ല

കളക്ടർ ബ്രോയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്താത്തതിന് കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സുഹൈല്‍ തങ്ങള്‍ എന്ന പ്രതിക്കെതിരെ കാപ്പ ചുമ

TNN 14 Jul 2016, 7:05 pm
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്താത്തതിന് കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സുഹൈല്‍ തങ്ങള്‍ എന്ന പ്രതിക്കെതിരെ കാപ്പ ചുമത്തണമെന്ന കോടതി ഉത്തരവു പാലിക്കാത്തതിനാണ് വിമര്‍ശനം. സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാമെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താതെ കളക്ടര്‍ ഉത്തരവിറക്കി. കാപ്പ ചുമത്തേണ്ട സാഹചര്യമില്ലെന്നായിരുന്നു കലക്ടറുടെ നിലപാട്.
Samayam Malayalam high court against kozhikode collector
കളക്ടർ ബ്രോയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം


അതിനാൽ കാപ്പ ചുമത്തേണ്ടെന്നു തീരുമാനമെടുത്തത് എന്തുകൊണ്ടാണ്, അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ കാരണമെന്താണ് തുടങ്ങിയ കാര്യങ്ങളില്‍ കളക്ടറില്‍നിന്ന് വിശദീകരണം തേടാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി നിര്‍ദേശിച്ചു.

കാപ്പ ചുമത്തുന്നതിനു മുന്നോടിയായി, പ്രതിക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടോ, പൊലീസ് കസ്റ്റഡിയിലാണോ, ജാമ്യം കിട്ടാത്ത സാഹചര്യമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ജാമ്യം കിട്ടാത്ത കേസാണ് പ്രതിക്കെതിരെ നിലനില്‍ക്കുന്നതെങ്കില്‍ കാപ്പ ചുമത്തേണ്ടതില്ല. അല്ലാതെതന്നെ അയാളെ തടങ്കലില്‍ വയ്ക്കാം. അങ്ങനെയുള്ള കേസുകളില്‍ കാപ്പ ചുമത്തുന്ന കീഴ്വഴക്കവുമില്ല. ഈ സാഹചര്യത്തിലാണ് സുഹൈല്‍ തങ്ങളുടെ ഹര്‍ജി കളക്ടര്‍ പരിഗണിച്ചത്.

തങ്ങളുടെ പേരില്‍ അന്നു കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കാപ്പാ ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍നിന്നുതന്നെ പ്രതിക്കു പിന്നീട് ജാമ്യം ലഭിച്ചു. ഇതല്ലൊം പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.ടി.ശങ്കരന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഇന്നു ഹര്‍ജി പരിഗണിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്