കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിന് ഹൈക്കോടതി വിലക്ക്
അനിശ്ചിതകാല സമരത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി
Samayam Malayalam 26 Sept 2018, 4:37 pm
തിരുവനന്തപുരം: ഒക്ടോബർ രണ്ടു മുതൽ കെഎസ്ആർടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായി നടത്താനിരുന്ന സമരത്തിന് ഹൈക്കോടതി വിലക്കി. പിരിച്ചുവിട്ട താൽകാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്താൻ ഒരു വിഭാഗം തീരുമാനിച്ചത്. എന്നാൽ, എന്ത് വിലക്കുണ്ടെങ്കിലും തങ്ങൾ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ജീവനക്കാരുടെ നിലപാട്.
കെഎസ്ആർടിസി എം.ഡി ടോമിൻ ജെ.തച്ചങ്കരി മന്ത്രിയുടെ നിർദേശ പ്രകാരം ജീവനക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകൾ ഒന്നിച്ചാണ് സമരത്തിന് നോട്ട്സ് നൽകിയത്. ഡിഎ കുടിശിക അനുവദിക്കുക,അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക എന്നിവയാണ് ജീവനക്കാർ മുന്നോട്ട് വെച്ച മറ്റ് ആവശ്യങ്ങൾ.
കെഎസ്ആർടിസി എം.ഡി ടോമിൻ ജെ.തച്ചങ്കരി മന്ത്രിയുടെ നിർദേശ പ്രകാരം ജീവനക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷൻ എന്നീ സംഘടനകൾ ഒന്നിച്ചാണ് സമരത്തിന് നോട്ട്സ് നൽകിയത്. ഡിഎ കുടിശിക അനുവദിക്കുക,അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക എന്നിവയാണ് ജീവനക്കാർ മുന്നോട്ട് വെച്ച മറ്റ് ആവശ്യങ്ങൾ.