കൊച്ചി: സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ഉടനെ വാർത്താക്കുറിപ്പ് ഇറക്കിയ സർക്കാർ നടപടിയെ വിമർശിച്ച് ഹൈക്കോടതി. സോളാർ കേസിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടും സർക്കാർ നടപടിയും ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹാജരായത്.
വിചാരണക്ക് മുൻപ് നിഗമനങ്ങളിൽ എത്തിച്ചേരാൻ പാടില്ലെന്നും വ്യക്തികളുടെ പ്രതിച്ഛായ സർക്കാർ സംരക്ഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. കമ്മീഷൻ തെളിവായി പരിഗണിച്ച സരിതയുടെ കത്തിൽ ആരോപണങ്ങൾ മാത്രമാണുള്ളതെന്ന് കപിൽ സിബൽ വാദിച്ചു. ഹർജി കോടതിയിലെത്തിയപ്പോൾ കേസ് പരിഗണിക്കുന്നതിൽനിന്നു ജഡ്‌ജി പിന്മാറിയതിനാൽ പുതിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വിചാരണക്ക് മുൻപ് നിഗമനങ്ങളിൽ എത്തിച്ചേരാൻ പാടില്ലെന്നും വ്യക്തികളുടെ പ്രതിച്ഛായ സർക്കാർ സംരക്ഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. കമ്മീഷൻ തെളിവായി പരിഗണിച്ച സരിതയുടെ കത്തിൽ ആരോപണങ്ങൾ മാത്രമാണുള്ളതെന്ന് കപിൽ സിബൽ വാദിച്ചു. ഹർജി കോടതിയിലെത്തിയപ്പോൾ കേസ് പരിഗണിക്കുന്നതിൽനിന്നു ജഡ്‌ജി പിന്മാറിയതിനാൽ പുതിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.