കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സാലറി ചാലഞ്ച് പ്രഥമദൃഷ്ട്യാ നിര്‍ബന്ധ സ്വഭാവമുള്ളതാണെന്ന് കോടതി വിലയിരുത്തി. ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എൻജിഒ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.
പണം നല്‍കുന്നവരുടെ പട്ടിക മാത്രം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചാല്‍ പോരേയെന്നും വിസമ്മതപത്രം ഒപ്പിട്ട ജീവനക്കാരുടെ പേരുവിവരങ്ങള്‍ എന്തിന് പ്രസിദ്ധപ്പെടുത്തുന്നുവെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. അതേസമയം സാലറി ചാലഞ്ചിനായി ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് എജി കോടതിയെ അറിയിച്ചു. നവകേരള നിര്‍മ്മിതിക്കായി ഒരു മാസത്തെ ശമ്പളമെന്നത് മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എജി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റായ വ്യാഖ്യാനങ്ങളുണ്ടാക്കുമെന്ന് കോടതി മറുപടി നല്‍കി.
പണം നല്‍കുന്നവരുടെ പട്ടിക മാത്രം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചാല്‍ പോരേയെന്നും വിസമ്മതപത്രം ഒപ്പിട്ട ജീവനക്കാരുടെ പേരുവിവരങ്ങള്‍ എന്തിന് പ്രസിദ്ധപ്പെടുത്തുന്നുവെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. അതേസമയം സാലറി ചാലഞ്ചിനായി ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് എജി കോടതിയെ അറിയിച്ചു. നവകേരള നിര്‍മ്മിതിക്കായി ഒരു മാസത്തെ ശമ്പളമെന്നത് മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എജി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റായ വ്യാഖ്യാനങ്ങളുണ്ടാക്കുമെന്ന് കോടതി മറുപടി നല്‍കി.