കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ കേസെടുക്കാൻ വൈകിയതിൽ സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ നാലുദിവസം വൈകിയത് എന്താണെന്ന് ആരാഞ്ഞ കോടതി സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നു കുറ്റപ്പെടുത്തി.
ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഓഫീസിലെ സ്പെഷ്യൽ ഗവൺമെന്‍റ് പ്ലീഡര്‍ സുമൻ ചക്രവര്‍ത്തിയാണ് ഹാജരായത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം അദ്ദേഹം കോടതി മുമ്പാകെ വച്ചപ്പോള്‍ ജസ്റ്റിസ് കമാൽ പാഷ ക്ഷുഭിതനായി. തുടര്‍ന്നായിരുന്നു കേസെടുക്കാൻ വൈകിയതിലുള്ള വിമര്‍ശനം.
അവധി ദിവസങ്ങളായതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും ഉത്തരവ് വായിച്ച് മനസ്സിലാക്കാൻ സമയമെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ അവധി ദിവസങ്ങളിൽ കേസെടുക്കാറില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതി ഉത്തരവ് വായിച്ച് മനസ്സിലാക്കാൻ സമയമെടുക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസെടുത്തത് കൊണ്ട് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.
ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഹാജരാകാൻ നിര്‍ദേശിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഓഫീസിലെ സ്പെഷ്യൽ ഗവൺമെന്‍റ് പ്ലീഡര്‍ സുമൻ ചക്രവര്‍ത്തിയാണ് ഹാജരായത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം അദ്ദേഹം കോടതി മുമ്പാകെ വച്ചപ്പോള്‍ ജസ്റ്റിസ് കമാൽ പാഷ ക്ഷുഭിതനായി. തുടര്‍ന്നായിരുന്നു കേസെടുക്കാൻ വൈകിയതിലുള്ള വിമര്‍ശനം.
അവധി ദിവസങ്ങളായതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും ഉത്തരവ് വായിച്ച് മനസ്സിലാക്കാൻ സമയമെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ അവധി ദിവസങ്ങളിൽ കേസെടുക്കാറില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതി ഉത്തരവ് വായിച്ച് മനസ്സിലാക്കാൻ സമയമെടുക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസെടുത്തത് കൊണ്ട് കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.