ആപ്പ്ജില്ല

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമോ?; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

Authored byദീപു ദിവാകരൻ | Samayam Malayalam 22 May 2023, 6:52 pm

ഹൈലൈറ്റ്:

  • സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.
  • ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി.
  • ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Doctor Vandana Das Family One Crore Compensation
ഡോ. വന്ദന ദാസ്, ഹൈക്കോടതി.
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സ‍ർജൻ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഡോക്ടറുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹ‍ർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്‌ വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവ‍ർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹ‍ർജി പരിഗണിച്ചത്. നഷ്ടപരിഹാരത്തിനു പുറമേ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ആരോഗ്യപ്രവ‍ർത്തകർക്ക് സംരക്ഷണം നൽകാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.



ഈ മാസം 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഓടനാവട്ടം ചെറുകരക്കോണം സ്വദേശി പ്രതി ജി സന്ദീപ് ഡോക്ടറെ കത്രികകൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റു ഗുരുതര പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തെ തുട‍ർന്ന് ഡോക്ട‍ർമാരുടെ സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു.

ട്രെയിൻ നിയന്ത്രണം തുടരും; ഇന്നും വിവിധ ട്രെയിനുകൾ റദ്ദാക്കി; മറ്റു ട്രെയിനുകളുടെ സമയത്തിലും മാറ്റം
17 കുത്തുകളാണ് ഡോ. വന്ദനയ്ക്കേറ്റത്. ഇതിൽ ആഴത്തിലേറ്റ നാലു കുത്തുകളാണ് മരണത്തിന് ഇടയാക്കിയത്. സംഭവത്തിൽ പ്രതിയായ സന്ദീപ് തെളിവെടുപ്പിനു പിന്നാലെ കുറ്റം സമ്മതിച്ചു. സന്ദീപിൻ്റെ ഓടനാവട്ടം ചെറുകരക്കോണത്തെ വീട്ടിലും പരസരത്തും അക്രമം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പ് നടന്നത്.

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം; കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ജോസ് കെ.മാണി

നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഈ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് വൈദ്യസഹായം നൽകാൻ കോടതി നി‍ർദേശിച്ചിട്ടുണ്ട്. 23 ന് പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഓൺലൈനായി ഹാജരാക്കും. പ്രതിയുടെ ജാമ്യാപേക്ഷ 27 ന് കോടതി പരിഗണിക്കും.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്