കൊച്ചി: കെഎസ്ആര്‍ടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സാവകാശമില്ല. സര്‍ക്കാര്‍ സമര്‍പ്പിച്ച സാവകാശ ഹര്‍ജി ഹൈക്കോടതി തള്ളി. എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വിഷയത്തില്‍ സാവകാശം വേണമെന്ന് കെഎസ്ആർടിസി വാദിച്ചു. എന്നാല്‍ കെഎസ്ആർടിസിയുടെ വാദങ്ങളും സാവകാശ ഹർജിയും കോടതി അംഗീകരിച്ചില്ല. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധിക്കെതിരെ വാർത്താസമ്മേളനം നടത്തിയതിന് കെഎസ്ആർടിസി എം ഡി ടോമിൻ തച്ചങ്കരിയെ കോടതി വിമർശിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്‍സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. 4,051 പേരുടെ പിഎസ്‍സി ലിസ്റ്റ് നിലനില്‍ക്കേ കരാര്‍ ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടരുകയായിരുന്നു. ഇത് മൂലം പിഎസ്‍സി പരീക്ഷ പാസായിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഒരാഴ്ച്ചയ്ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പിഎസ്‍സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
വിഷയത്തില്‍ സാവകാശം വേണമെന്ന് കെഎസ്ആർടിസി വാദിച്ചു. എന്നാല്‍ കെഎസ്ആർടിസിയുടെ വാദങ്ങളും സാവകാശ ഹർജിയും കോടതി അംഗീകരിച്ചില്ല. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധിക്കെതിരെ വാർത്താസമ്മേളനം നടത്തിയതിന് കെഎസ്ആർടിസി എം ഡി ടോമിൻ തച്ചങ്കരിയെ കോടതി വിമർശിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്‍സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. 4,051 പേരുടെ പിഎസ്‍സി ലിസ്റ്റ് നിലനില്‍ക്കേ കരാര്‍ ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടരുകയായിരുന്നു. ഇത് മൂലം പിഎസ്‍സി പരീക്ഷ പാസായിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഒരാഴ്ച്ചയ്ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പിഎസ്‍സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ ഉത്തരവിടുകയായിരുന്നു.