ആപ്പ്ജില്ല

നിയമസഭാ കയ്യാങ്കളി കേസ്: സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി, മന്ത്രി ശിവന്‍കുട്ടിക്ക് ഈ കേസ് നിര്‍ണായകം

ബാര്‍കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിര്‍ന്നതാണ് കേസ്.

Samayam Malayalam 2 Sept 2022, 3:27 pm
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യമാണ് കോടതി തള്ളിയത്. വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
Samayam Malayalam Legislative


Also Read: സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടത് ഒമ്പത് ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വെ ഭൂമി; ഏറ്റവും കൂടുതല്‍ കോഴിക്കോട്

ഇതോടെ ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഈ മാസം 16 ന് വിചാരണക്കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സാങ്കേതികവാദങ്ങള്‍ ഉന്നയിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വി ശിവന്‍കുട്ടി, എല്‍ഡിഎഫ്, കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ അടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. ബാര്‍കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിര്‍ന്നതാണ് കേസ്.

ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിന് ശേഷം കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യവും അംഗീകരിക്കാന്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍ തയ്യാറായില്ല.

Also Read: രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്‍ററില്‍ ബന്ധുനിയമനം; കെ സുരേന്ദ്രന്‍റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചതായി ആരോപണം

മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് ഈ കേസ് തികച്ചും നിര്‍ണായകമാണ്. നിലവില്‍ മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെ മുമ്പ് നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോടതി വിചാരണാ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ അത് പലതരം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്