കൊച്ചി: വൈകിട്ട് ആറരക്ക് ശേഷം മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിൽ മാർത്തോമ്മാ സഭയുടെ വിശദീകരണം തേടി കേരള ഹൈക്കോടതി. സ്ത്രീ വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി എതിർകക്ഷികളുടെ വിശദീകരണം തേടിയത്.
പത്തനംതിട്ട കുറിയന്നൂർ സ്വദേശി ജോളി രാജൻ, കുമ്പളാംപൊയ്‌ക സ്വദേശി വിനോദ് കോശി എന്നിവരാണ് ഹർജി നൽകിയത്. എല്ലാ സമ്മേളനങ്ങളിലും സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുമതി വേണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കോഴഞ്ചേരി സിഐ, മാർത്തോമ്മാ സിറിയൻ ക്രിസ്ത്യൻ ഇവാഞ്ചലിക്ക് അസോസിയേഷൻ, മാർത്തോമ്മാ സഭ എന്നീ എതിർകക്ഷികളോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
123 വർഷങ്ങളായി നടക്കുന്ന മാരാമൺ കൺവെൻഷനിൽ ആദ്യ കാലങ്ങളിൽ എല്ലാ യോഗങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകിയിരുന്നു. സ്ത്രീകൾ ആറരക്ക് ശേഷം മണപ്പുറത്ത് പ്രവേശിക്കുന്നത് തടയാൻ പമ്പാ നടിയുടെ ഇരു കരകളിലും വിജിലൻസ് പ്രവർത്തകരെ ഏർപ്പെടുത്താറുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 11ന് ആരംഭിച്ച കൺവെൻഷൻ 18ന് അവസാനിക്കും.
പത്തനംതിട്ട കുറിയന്നൂർ സ്വദേശി ജോളി രാജൻ, കുമ്പളാംപൊയ്‌ക സ്വദേശി വിനോദ് കോശി എന്നിവരാണ് ഹർജി നൽകിയത്. എല്ലാ സമ്മേളനങ്ങളിലും സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുമതി വേണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കോഴഞ്ചേരി സിഐ, മാർത്തോമ്മാ സിറിയൻ ക്രിസ്ത്യൻ ഇവാഞ്ചലിക്ക് അസോസിയേഷൻ, മാർത്തോമ്മാ സഭ എന്നീ എതിർകക്ഷികളോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
123 വർഷങ്ങളായി നടക്കുന്ന മാരാമൺ കൺവെൻഷനിൽ ആദ്യ കാലങ്ങളിൽ എല്ലാ യോഗങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകിയിരുന്നു. സ്ത്രീകൾ ആറരക്ക് ശേഷം മണപ്പുറത്ത് പ്രവേശിക്കുന്നത് തടയാൻ പമ്പാ നടിയുടെ ഇരു കരകളിലും വിജിലൻസ് പ്രവർത്തകരെ ഏർപ്പെടുത്താറുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 11ന് ആരംഭിച്ച കൺവെൻഷൻ 18ന് അവസാനിക്കും.