തിരുവനന്തപുരം: മംഗലാപുരത്തുനിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച നവജാത ശിശുവിനെതിരെ വർഗീയ പരാമർശം നടത്തിയ ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെ റിമാൻഡ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശി ബിനിൽ സോമസുന്ദരനെയാണ് റിമാൻഡ് ചെയ്തത്. ‘കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ്!’ എന്നായിരുന്നു ഇയാള്‍ ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു.
ബിനിൽ സോമസുന്ദരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമണ്ണയാണ് പോലീസിൽ പരാതി നൽകിയത്. കൊച്ചി സെൻട്രൽ പൊലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇന്ന് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ബിനിൽ സോമസുന്ദരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമണ്ണയാണ് പോലീസിൽ പരാതി നൽകിയത്. കൊച്ചി സെൻട്രൽ പൊലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇന്ന് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.