കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ എഎംഎംഎ വനിതാഭാരവാഹികളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷി ചേരുന്നു. ഇരുവരും കേരള ഹൈക്കോടതിയിൽ അപേക്ഷ നല്‍കി.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയലാണ്. ഈ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്.
കേസിൽ താരസംഘടനയായ എഎംഎംഎ വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേസിൽ പ്രതിയായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവര്‍ എഎംഎംഎയിൽ നിന്ന് രാജി വെച്ചിരുന്നു.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയലാണ്. ഈ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്.
കേസിൽ താരസംഘടനയായ എഎംഎംഎ വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേസിൽ പ്രതിയായ നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവര്‍ എഎംഎംഎയിൽ നിന്ന് രാജി വെച്ചിരുന്നു.