ആപ്പ്ജില്ല

ഫോൺകെണി കേസ്: മാധ്യമപ്രവർത്തക മൊഴി മാറ്റി

കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ശനിയാഴ്‌ച വിധി പറയും

TNN 24 Jan 2018, 5:23 pm
തിരുവനന്തപുരം: ഫോണ്‍കെണികേസില്‍ ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെതിരായി പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക മൊഴിമാറ്റി. കേസിന്‍റെ വിധി അനുകൂലമായി വന്നാൽ ശശീന്ദ്രന് വീണ്ടും മന്ത്രിയാകാം. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ആരും തന്നെ ശല്ല്യം ചെയ്തിട്ടില്ല. ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പെണ്‍കുട്ടി മൊഴി നല്‍കി. കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ശനിയാഴ്‌ച വിധി പറയും.
Samayam Malayalam honeytrap case journalist changed her statement
ഫോൺകെണി കേസ്: മാധ്യമപ്രവർത്തക മൊഴി മാറ്റി


മാധ്യമപ്രവർത്തക ആരോപണത്തിൽ ഉറച്ചു നിൽക്കുകയും ശശീന്ദ്രന്‍ കുറ്റം നിഷേധിക്കുകയും ചെയ്‌താൽ കേസിന്‍റെ വിചാരണ ആരംഭിക്കാനായിരുന്നു കോടതി തീരുമാനിച്ചിരുന്നത്. ശശീന്ദ്രനെതിരെ പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. പരാതിക്കാരി മൊഴി മാറ്റിയതോടെ വാര്‍ത്ത പുറത്തുവിട്ട മംഗളം ചാനല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്ന് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്