കൊച്ചി: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിനെ (ഡബ്ല്യൂസിസി) സംസ്ഥാന സർക്കാർ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഡബ്യൂസിസിയുടെ രണ്ടാം വാർഷികത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അവമതിപ്പുകൾക്കെതിരെ പോരാട്ടം നടക്കുന്നുണ്ട്. സിനിമാ മേഖലയിലെ പുരുഷ മേധാവിത്വത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് ആരംഭിക്കുന്നത് ഡബ്ല്യുസിസിയിൽനിന്നാണ്. പൂർവ്വകാല തിൻമകളിൽ ചിലത് സമൂഹത്തിൽ ഇപ്പോഴും ശേഷിക്കുന്നുണ്ട്. അവയോടൊപ്പം പുതിയ ചിലതുകൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ പോരാടിയാൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
ഡബ്ല്യൂസിസി കേരളത്തിൽ മാത്രം ഒതുക്കാതെ ഇന്ത്യയിലെ മറ്റ് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് പാ രഞ്ചിത്ത് പറഞ്ഞു. സിനിമയിലെ ആണധികാര നടത്തിപ്പിൽനിന്നും മാറി നടക്കാൻ മലയാള സിനിമ പഠിച്ചെന്ന് സംവിധായകൻ ഡോ ബിജു പറഞ്ഞു.
ഡബ്ല്യൂസിസി കേരളത്തിൽ മാത്രം ഒതുക്കാതെ ഇന്ത്യയിലെ മറ്റ് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന് പാ രഞ്ചിത്ത് പറഞ്ഞു. സിനിമയിലെ ആണധികാര നടത്തിപ്പിൽനിന്നും മാറി നടക്കാൻ മലയാള സിനിമ പഠിച്ചെന്ന് സംവിധായകൻ ഡോ ബിജു പറഞ്ഞു.