തിരുവനന്തപുരം: ജില്ലയിലെ ബീമാപള്ളിയിലും - വലിയതുറയിലും ഭൂരഹിത - ഭവന രഹിത മൽസ്യത്തൊഴിലാളികൾക്കായുള്ള ഭവന സമുച്ചയം വരുന്നു. ഇതിൻെറ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭൂരഹിത - ഭവന രഹിത മൽസ്യത്തൊഴിലാളികൾക്ക് ഭവനസമുച്ചയം നിർമ്മിച്ചു നൽകുന്ന പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് നിലവിലുള്ള സർക്കാരാണ്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ ഭവന സമുച്ചയ നിർമ്മാണം പൂർത്തീകരിച്ചു. ഇത് പിന്നീട് മൽസ്യത്തൊഴിലാളികൾക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിൽ തന്നെ കാരോടും, മലപ്പുറം പൊന്നാനിയിലും ഭവന സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
മൂന്നാമത്തെ ഭവന സമുച്ചയത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ആലപ്പുഴയിലും, കൊല്ലത്തും, കണ്ണൂരും ഭവനസമുച്ചയ നിർമ്മാണം വരും ദിവസങ്ങളൽ ആരംഭിക്കും. ബീമാപള്ളിയിലും - വലിയതുറയിലുമായി റവന്യൂ വകുപ്പിന്റെ 3.25 ഏക്കർ സ്ഥലത്ത് 184 വ്യക്തിഗത ഫ്ളാറ്റുകളാണ് നിർമ്മിക്കുന്ന്. രണ്ട് കിടപ്പ് മുറികൾ, ഹാൾ, അടുക്കള, ടോയ്ലറ്റ് ഉൾപ്പെടെ 540 സ്വ.ഫീറ്റാണ് ഉണ്ടാവുക.18.40 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്.
മൂന്നാമത്തെ ഭവന സമുച്ചയത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ആലപ്പുഴയിലും, കൊല്ലത്തും, കണ്ണൂരും ഭവനസമുച്ചയ നിർമ്മാണം വരും ദിവസങ്ങളൽ ആരംഭിക്കും. ബീമാപള്ളിയിലും - വലിയതുറയിലുമായി റവന്യൂ വകുപ്പിന്റെ 3.25 ഏക്കർ സ്ഥലത്ത് 184 വ്യക്തിഗത ഫ്ളാറ്റുകളാണ് നിർമ്മിക്കുന്ന്. രണ്ട് കിടപ്പ് മുറികൾ, ഹാൾ, അടുക്കള, ടോയ്ലറ്റ് ഉൾപ്പെടെ 540 സ്വ.ഫീറ്റാണ് ഉണ്ടാവുക.18.40 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്.