കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണമാണ് ഇന്ന് പുലര്‍ച്ചെ മാത്രം പിടികൂടിയത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവല്‍ ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വര്‍ണം കണ്ടെത്തിയത്.
സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന വലിയ വലിയ സ്വര്‍ണവേട്ടയാണ് ഇന്ന് നടന്നിരിക്കുന്നത്. പുതുതായി ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ എയര്‍പോര്‍ട്ട് അടക്കമുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ സ്വര്‍ണക്കടത്തിന്റെ പ്രധാന മാധ്യമമാവുകയാണ്.
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്. എന്നാല്‍ ഇത് കസ്റ്റംസ് അധികൃതര്‍ കയ്യോടെ പിടികൂടി. റിയാദില്‍ നിന്നും കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് അധികൃതർ പിടികൂടിയത്. താമരശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീർ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റോളർ സ്കേറ്റിംഗ് ഷൂസിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്