ആലഞ്ചേരിയ്ക്കെതിരെ അണി നിരന്നത് 330 വൈദികർ; 'കന്യാസ്ത്രീകൾ വരെ മുദ്രാവാക്യം വിളിച്ചു'; വിശ്വാസികളുടെ വികാരം മനസ്സിലാക്കണമെന്ന് വിമതപക്ഷം
ആലഞ്ചേരി പക്ഷക്കാരായ വൈദികരുടെ ഇടവകയിൽ നിന്നടക്കം എല്ലാ ഇടവകകളിൽ നിന്നും പങ്കാളിത്തമുണ്ടായി. കന്യാസ്ത്രീകളുടെ പങ്കാളിത്തം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് സംഘാടകർ.
ഹൈലൈറ്റ്:
- എറണാകുളം അങ്കമാലി രൂപതയിൽ 312 ഇടവകകളാണുള്ളത്
- 12 ഇടവകകളിലെ വൈദികർ മാത്രമാണ് ആലഞ്ചേരി പക്ഷക്കാർ
- വിശ്വാസികളുടെ വികാരം മനസിലാക്കി സിനഡ് വിവേകത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ
കൊച്ചി: ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപതയിലെ വിശ്വാസികൾ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. അയ്യായിരം പേരെ മാത്രമാണ് ഞങ്ങൾ പ്രതീക്ഷിച്ചത് പരിപാടിയുടെ സംഘാടകരിൽ ഒരാളായ ഷൈജു ആന്റണി സമയം മലയാളത്തോട് പറഞ്ഞു. അയ്യായിരം പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും കൂടുതൽ പേർ വന്നാലോയെന്നു കരുതി പതിനായിരം പേർക്കുള്ള പന്തലാണ് തയ്യാറാക്കിയത്. ഇന്നലെ ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോയി. കേവലം പത്ത് ദിവസത്തെ പ്ലാനിങ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഷൈജു പറഞ്ഞു. ഏകദേശം 450 ബസുകളിലാണ് ആളുകളെത്തിയത്. ചെറു വാഹനങ്ങളിൽ വന്നവരുടെ കണക്കില്ല. സംഗമം നടത്തുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരു പുതിയ ട്രെന്റ് സെറ്റ് ചെയ്യാനായിരുന്നു പദ്ധതി. ടൗണിൽ ഇറങ്ങി റാലി നടത്തി ഗതാഗതം തടസപ്പെടുത്തില്ലെന്നുമുള്ളത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഗ്രൗണ്ടിനുള്ളിൽ മാത്രം റാലി നടത്താൻ അതാണ് കാരണം. എങ്കിലും വണ്ടികളുടെ ബാഹുല്യം നിമിത്തം ഗതാഗത തടസം ഉണ്ടായെന്നത് സത്യമാണ്.
എല്ലാ ഇടവകകളിൽ നിന്നും പങ്കാളിത്തമുണ്ടായി. ആലഞ്ചേരി പക്ഷക്കാരായ മഞ്ഞപ്ര ഫൊറോന പള്ളി, അകപറമ്പ് ഇടവക, പ്രസന്നപുരം പള്ളി, എലംകുളം ഇടവക എന്നിവിടങ്ങളിൽ നിന്നൊക്കെ ആളുകൾ പങ്കെടുത്തു. ഇവിടങ്ങളിലെ വൈദികരുടെ കൈയിൽ നിന്നും പിടിവിട്ടുപോയെന്നു വേണം കരുതാൻ. ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തെന്നാണ് ഞങ്ങളുടെ പക്കലുള്ള ഏകദേശ കണക്ക്. എന്നാൽ പരിപാടിയിൽ അറുപതിനായിരം പേർ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നതെന്ന് ഷൈജു പറഞ്ഞു.
എറണാകുളം അങ്കമാലി രൂപതയിൽ 312 ഇടവകകളാണുള്ളത്. ഇതിൽ 12 ഇടവകയിലെ വൈദികർ മാത്രമാണ് ബിഷപ്പ് ആലഞ്ചേരിയെ പക്ഷക്കാർ. 330 ഓളം വൈദികർ സംഗമത്തിൽ പങ്കെടുക്കാനെത്തി. കന്യാസ്ത്രീകളുടെ പങ്കാളിത്തം ഞങ്ങളെ അത്ഭുതപ്പെടുത്തി. സാധാരണഗതിയിൽ ഇത്തരം പരിപാടികളിൽ കന്യാസ്ത്രീകളുടെ പങ്കാളിത്തം അങ്ങനെ ഉണ്ടാകാറില്ല. ജനാഭിമുഖ കുർബാന വേണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു. സിഎംസി, അഡോറേഷൻ, എസ്ബി അടക്കമുള്ള കോൺവെന്റുകളിലെ കന്യാസ്ത്രീകളാണ് സംഗമത്തിനെത്തിയത്.
വിശ്വാസികളുടെ വികാരം മനസിലാക്കി സിനഡ് വിവേകത്തോടെ പെരുമാറുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. രൂപതയിലെ 300 ഇടവകകളിൽ ജനാഭിമുഖ കുർബാന വേണമെന്ന് ആവശ്യപ്പെട്ട് പൊതുയോഗം ചേരുകയുണ്ടായി. ജനാഭിമുഖ കുർബാന മതിയെന്ന് വിശ്വാസികൾ ഐക്യകണ്ഠേന തീരുമാനമെടുത്തു. ഇത്രയധികം ജനപിന്തുണ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല- ഷൈജു പറയുന്നു.
എന്റെ ഇടവകയായ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പൊതുയോഗത്തിൽ 300 പേരാണ് പങ്കെടുത്തത്. സാധാരണ അൻപത് പേരൊക്കെയാണ് പൊതുയോഗത്തിന് വരാറുള്ളത്. ഇത് വിശ്വാസികളുടെ പിന്തുണ വ്യക്തമാക്കുന്നതാണ്. കരിയിൽ പിതാവിനെ സിനഡ് വിലക്കിയാൽ ശക്തമായി ഇടപെടാനാണ് തീരുമാനം. കരിയിൽ പിതാവിന് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചേർത്തലയിലുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ പോലും പോകാൻ സാധിക്കാത്ത നിലയാണുള്ളത്. പിതാവിനെതിരെയുള്ള നടപടി പിൻവലിക്കണം- ഷൈജു ആന്റണി പറഞ്ഞു.
ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കൂ എന്നാണ് സംഗമത്തിൽ പങ്കെടുത്ത വിശ്വാസികൾ സത്യപ്രതിജ്ഞ ചെയ്തത്. ബിഷപ്പിനെ പുറത്താക്കിയതും രാജിവെയ്പ്പിച്ചതുമായ സിറോ മലബാർ സിനഡിന്റെയും പൗരസ്ത്യ കാര്യാലയത്തിന്റെയും നടപടികളെ അപലപിക്കുന്നു. അതിരൂപതയെ പിന്നിൽ നിന്നും കുത്തിയവരെ താക്കോൽ സ്ഥാനത്തിരുത്തിയാൽ വിശ്വാസികൾ സഹകരിക്കില്ല. അടിച്ചേൽപ്പിക്കലിനെയും അടിച്ചമർത്തലുകളെയും ശക്തിയുക്തം എതിർക്കും. അത്തരം രീതികൾക്കെതിരെ പോരാടാനും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കാനും തയ്യാറാണെന്ന് സംഗമത്തിലെത്തിയ വിശ്വാസികൾ സത്യപ്രതിജ്ഞ ചെയ്തു.
എല്ലാ ഇടവകകളിൽ നിന്നും പങ്കാളിത്തമുണ്ടായി. ആലഞ്ചേരി പക്ഷക്കാരായ മഞ്ഞപ്ര ഫൊറോന പള്ളി, അകപറമ്പ് ഇടവക, പ്രസന്നപുരം പള്ളി, എലംകുളം ഇടവക എന്നിവിടങ്ങളിൽ നിന്നൊക്കെ ആളുകൾ പങ്കെടുത്തു. ഇവിടങ്ങളിലെ വൈദികരുടെ കൈയിൽ നിന്നും പിടിവിട്ടുപോയെന്നു വേണം കരുതാൻ. ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തെന്നാണ് ഞങ്ങളുടെ പക്കലുള്ള ഏകദേശ കണക്ക്. എന്നാൽ പരിപാടിയിൽ അറുപതിനായിരം പേർ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നതെന്ന് ഷൈജു പറഞ്ഞു.
എറണാകുളം അങ്കമാലി രൂപതയിൽ 312 ഇടവകകളാണുള്ളത്. ഇതിൽ 12 ഇടവകയിലെ വൈദികർ മാത്രമാണ് ബിഷപ്പ് ആലഞ്ചേരിയെ പക്ഷക്കാർ. 330 ഓളം വൈദികർ സംഗമത്തിൽ പങ്കെടുക്കാനെത്തി. കന്യാസ്ത്രീകളുടെ പങ്കാളിത്തം ഞങ്ങളെ അത്ഭുതപ്പെടുത്തി. സാധാരണഗതിയിൽ ഇത്തരം പരിപാടികളിൽ കന്യാസ്ത്രീകളുടെ പങ്കാളിത്തം അങ്ങനെ ഉണ്ടാകാറില്ല. ജനാഭിമുഖ കുർബാന വേണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു. സിഎംസി, അഡോറേഷൻ, എസ്ബി അടക്കമുള്ള കോൺവെന്റുകളിലെ കന്യാസ്ത്രീകളാണ് സംഗമത്തിനെത്തിയത്.
വിശ്വാസികളുടെ വികാരം മനസിലാക്കി സിനഡ് വിവേകത്തോടെ പെരുമാറുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. രൂപതയിലെ 300 ഇടവകകളിൽ ജനാഭിമുഖ കുർബാന വേണമെന്ന് ആവശ്യപ്പെട്ട് പൊതുയോഗം ചേരുകയുണ്ടായി. ജനാഭിമുഖ കുർബാന മതിയെന്ന് വിശ്വാസികൾ ഐക്യകണ്ഠേന തീരുമാനമെടുത്തു. ഇത്രയധികം ജനപിന്തുണ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല- ഷൈജു പറയുന്നു.
എന്റെ ഇടവകയായ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പൊതുയോഗത്തിൽ 300 പേരാണ് പങ്കെടുത്തത്. സാധാരണ അൻപത് പേരൊക്കെയാണ് പൊതുയോഗത്തിന് വരാറുള്ളത്. ഇത് വിശ്വാസികളുടെ പിന്തുണ വ്യക്തമാക്കുന്നതാണ്. കരിയിൽ പിതാവിനെ സിനഡ് വിലക്കിയാൽ ശക്തമായി ഇടപെടാനാണ് തീരുമാനം. കരിയിൽ പിതാവിന് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചേർത്തലയിലുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ പോലും പോകാൻ സാധിക്കാത്ത നിലയാണുള്ളത്. പിതാവിനെതിരെയുള്ള നടപടി പിൻവലിക്കണം- ഷൈജു ആന്റണി പറഞ്ഞു.
ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കൂ എന്നാണ് സംഗമത്തിൽ പങ്കെടുത്ത വിശ്വാസികൾ സത്യപ്രതിജ്ഞ ചെയ്തത്. ബിഷപ്പിനെ പുറത്താക്കിയതും രാജിവെയ്പ്പിച്ചതുമായ സിറോ മലബാർ സിനഡിന്റെയും പൗരസ്ത്യ കാര്യാലയത്തിന്റെയും നടപടികളെ അപലപിക്കുന്നു. അതിരൂപതയെ പിന്നിൽ നിന്നും കുത്തിയവരെ താക്കോൽ സ്ഥാനത്തിരുത്തിയാൽ വിശ്വാസികൾ സഹകരിക്കില്ല. അടിച്ചേൽപ്പിക്കലിനെയും അടിച്ചമർത്തലുകളെയും ശക്തിയുക്തം എതിർക്കും. അത്തരം രീതികൾക്കെതിരെ പോരാടാനും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കാനും തയ്യാറാണെന്ന് സംഗമത്തിലെത്തിയ വിശ്വാസികൾ സത്യപ്രതിജ്ഞ ചെയ്തു.