ആപ്പ്ജില്ല

മനുഷ്യാവകാശ കമ്മീഷൻ നാളെ ശബരിമല സന്ദർശിക്കും

വിവിധ മാധ്യമങ്ങളും ശബരിമലയിലെ സൗകര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു

Samayam Malayalam 19 Nov 2018, 6:18 pm
കൊച്ചി: തീര്‍ത്ഥാടകര്‍ക്കു സൗകര്യമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ നാളെ മനുഷ്യവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഭക്തര്‍ തന്നെ സന്നിധാനത്തെ സൗകര്യങ്ങളില്‍ പരാതി അറിയിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം വിവിധ മാധ്യമങ്ങളും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.
Samayam Malayalam Sabarimala


അതേസമയം യുവതീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വിധി നടപ്പാക്കാൻ കുറച്ച് സമയം വേണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് കൊണ്ടുള്ള ക്രമസമാധാന പ്രശ്നങ്ങൾ മുൻ നിർത്തിയില്ല മറിച്ച് സ്ത്രീകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാവകാശമാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ദേവസ്വം ബോർഡ് ചോദ്യം ചെയ്യുന്നില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ മാത്രമാണ് ബോർഡ് എടുത്ത് പറഞ്ഞിട്ടുള്ളത്. മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങാണ് ബോർഡിന് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. യുവതികൾ ശബരിമല തീർത്ഥാടനത്തിന് എത്തി തുടങ്ങിയാൽ 40 ശതമാനത്തോളം തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകും.

അതിനിടെ, ശബരിമല സ്ത്രീ പ്രവേശന വിധി നേരത്തെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചത് പോലെ ജനുവരി 22 ന് മാത്രമേ വിധി പുനഃപരിശോധിക്കൂ എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ് വ്യക്തമാക്കി. സുപ്രീം കോടതി സെപ്റ്റംബർ 22ന് യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച വിധി അങ്ങനെ തന്നെ നിലനിൽക്കും. അത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിന്നു.

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് അയ്യപ്പസേവാസംഘം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചെങ്കിലും ഇപ്പോൾ ഈ കേസുകൾ ഒന്നും പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഉറപ്പിച്ചു പറഞ്ഞു. സാവകാശ ഹർജി സമർപ്പിക്കുന്നത് സംബന്ധിച്ച് രാവിലെ ആശങ്കകൾ നിലനിന്നിരുന്നു. ഹർജി ബോർഡിന് തിരിച്ചടിയാകുമോ എന്നും ജനുവരിയിൽ മാത്രമേ ഇനി ശബരിമല കേസുകൾ പരിഗണിക്കൂ എന്ന സുപ്രീം കോടതി നിലപാടുമാണ് ബോർഡിനെ ആശങ്കയിലാഴ്ത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്