ആപ്പ്ജില്ല

അതിഥി തൊഴിലാളികളുടെ റോഡ് ഉപരോധം: താമസവും ഭക്ഷണസൗകര്യങ്ങളും ഉറപ്പുനല്‍കി

നൂറോളം അതിഥി തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്.രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.

Samayam Malayalam 29 Mar 2020, 2:56 pm
പായിപ്പാട്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. നൂറകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി റോഡില്‍ തടിച്ചുകൂടിയത്.. ഭക്ഷണമോ യാത്രാ സൗകര്യങ്ങളോ കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി.
Samayam Malayalam Migrant labours pti


ഭക്ഷണം വേണ്ട, സ്വദേശത്തേയ്ക്ക് പോകാനായി വാഹനസൗകര്യം ഒരുക്കണമെന്നാണ് അതിഥി തൊഴിലാളികളുടെ പ്രധാന ആവശ്യം. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബുവും പോലീസ് മേധാവി ജി ജയ്‌ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായി. താമസവും ഭക്ഷണസൗകര്യങ്ങളും നല്‍കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.

സ്ഥലത്ത് കൂടുതല്‍ പോലീസ് സേന എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്നും ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്കു പോകണമെന്നതാണെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പായിപ്പാടിയിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി തെറ്റെന്ന് ജില്ലാ കളക്ടർ. ഭക്ഷണം കിട്ടിയില്ലെന്ന ആക്ഷേപം ആരും പറഞ്ഞിട്ടില്ലെന്ന് കളക്ടർ പറഞ്ഞു. അവർക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നേരിട്ട് ക്യാമ്പുകൾ സന്ദർശിച്ചിരുന്നുവെന്നും അവരുടെ കയ്യിൽ സാധനങ്ങളുണ്ടെന്നും നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്നും കളക്ടർ വിശദീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്