Please enable javascript.Padmaja Venugopal BJP,പത്മജ ബിജെപി സ്ഥാനാര്‍ഥിയാകുമോ? രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കാന്‍ പറഞ്ഞിരുന്നു: മനസ് തുറന്ന് വേണുഗോപാല്‍ - husband venugopal response on padmaja joining bjp - Samayam Malayalam

പത്മജ ബിജെപി സ്ഥാനാര്‍ഥിയാകുമോ? രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കാന്‍ പറഞ്ഞിരുന്നു: മനസ് തുറന്ന് വേണുഗോപാല്‍

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 7 Mar 2024, 11:40 am
Subscribe

കോണ്‍ഗ്രസില്‍നിന്ന് കിട്ടിയത് വലിയ അവഗണന,പത്മജ വേദനിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് വേണുഗോപാല്‍

ഹൈലൈറ്റ്:

  • പത്മജ എന്ത് തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കാറുണ്ടെന്ന് ഭർത്താവ്
  • പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
  • ബിജെപി ആസ്ഥാനത്തെത്തി വ്യാഴാഴ്ച അംഗത്വം സ്വീകരിച്ചേക്കും
Padmaja Venugopal
പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകളുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ച് ഭര്‍ത്താവ് ഡോ. വേണുഗോപാല്‍. കോണ്‍ഗ്രസില്‍നിന്ന് കിട്ടിയ വലിയ അവഗണനയില്‍ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. അതായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Also Read: പത്മജ ഫോണില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, അവര്‍ പോയാല്‍ കോണ്‍ഗ്രസിന് ക്ഷീണമാകില്ല: കെ മുരളീധരന്‍

'പത്മജ എന്ത് തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കാറുണ്ട്. രാഷ്ട്രീയമായി അഭിപ്രായം പറയുന്നില്ല. കെ കരുണാകരന്‍ സ്മാരക നിര്‍മാണം വൈകുന്നതില്‍ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിര്‍ത്തു. രാഷ്ട്രീയ മാറ്റമെന്ന തീരുമാനം മുന്‍പ് ഉണ്ടായിരുന്നില്ല'- വേണുഗോപാല്‍ പറഞ്ഞു.


'രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാന്‍ പറയാറുണ്ട്. പത്മജയുടെ മനസിലും ഇതുതന്നെ ആയിരുന്നു. എന്നാല്‍, മികച്ച ഒരു അവസരം വന്നപ്പോള്‍ ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചു. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയുമുണ്ട്'- വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: മടുത്തിട്ടാണ്, ഒരുപാട് അപമാനം നേരിട്ടു, വേദനയോടെ പാർട്ടി വിടുന്നു; ബിജെപിയിലേക്കെന്ന് സ്ഥിരീകരിച്ച് പത്മജ

ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഒരിക്കലും തെരഞ്ഞെടുപ്പില്‍ പത്മജ മത്സരിക്കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. 'പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ട് പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ട്. സര്‍ക്കാര്‍ സൗജന്യമായി സ്ഥലം നല്‍കിയിട്ടും കരുണാകരന്‍ സ്മാരകം പൂര്‍ത്തീകരിക്കാനാകാത്തതിലാണ് പത്മജ ഏറ്റവും കൂടുതല്‍ വേദനിച്ചത്. ഇതിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും നേതൃസ്ഥാനത്തിനായി ഗ്രൂപ്പുകള്‍ തമ്മില്‍ അടിയായി', വേണുഗോപാൽ പറഞ്ഞു. 'തൃശൂരില്‍ കൂടെ നിന്നവര്‍ തന്നെ പത്മജയെ തോല്‍പ്പിച്ചു. കോണ്‍ഗ്രസ് വിട്ടുപോകുകയെന്നത് ആലോചിക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ വലിയ സമ്മർദ്ദമുണ്ടായപ്പോഴാണ് ഇപ്പോഴത്തെ തീരുമാനം'- വേണുഗോപാൽ വ്യക്തമാക്കി.
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ