തൃശൂർ: ബിജെപി നടത്തുന്ന വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് തൃശൂർ കളക്ടർ ടി.വി അനുപമ. തന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് അനുപമ പറഞ്ഞു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് അനുപമ കഴിഞ്ഞ ദിവസം നോട്ടീസ് നൽകയിരുന്നു.തുടർന്ന്, കലക്ടർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.
ടി.വി അനുപമ ഐഎഎസ് പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രിയുടെ ദത്ത് പുത്രിയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. സുരേഷ് ഗോപി പ്രചാരണ പരിപാടിക്കിടെ ശബരിമല വിഷയം പരാമർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
കളക്ടർ വനിതാ മതിലിൽ പങ്കെടുത്ത ആളാണെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതെ സമയം, നോട്ടീസിന് പാർട്ടിയുമായി ആലോചിച്ച് മറുപടി നൽകുമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇഷ്ടദൈവത്തിന്റെ പേര് പറയാൻ കഴിയാത്ത എന്ത് ജനാധിപത്യമാണിതെന്നും ജനനഗൽ മറുപടി നൽകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
ടി.വി അനുപമ ഐഎഎസ് പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രിയുടെ ദത്ത് പുത്രിയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. സുരേഷ് ഗോപി പ്രചാരണ പരിപാടിക്കിടെ ശബരിമല വിഷയം പരാമർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
കളക്ടർ വനിതാ മതിലിൽ പങ്കെടുത്ത ആളാണെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതെ സമയം, നോട്ടീസിന് പാർട്ടിയുമായി ആലോചിച്ച് മറുപടി നൽകുമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇഷ്ടദൈവത്തിന്റെ പേര് പറയാൻ കഴിയാത്ത എന്ത് ജനാധിപത്യമാണിതെന്നും ജനനഗൽ മറുപടി നൽകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.