തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപുകളിൽ യാതൊരു പ്രശസ്തിയും നേടാതെ സന്നദ്ധ സേവനം നടത്തിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജി വെച്ചു. ദാദ്ര നഗര്‍ ഹവേലിയിൽ ഊര്ജസെക്രട്ടറിയായി ജോലി ചെയ്തിരുന്ന കണ്ണൻ ഗോപിനാഥനാണ് രാജി വെച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് രാജിയ്ക്ക് പിന്നിലെന്നാണ് സൂചന. കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണൻ ഗോപിനാഥൻ പ്രളയകാലത്ത് ആരും ആവശ്യപ്പെടാതെ തന്നെയാണ് സന്നദ്ധ സേവനത്തിനായി എത്തിയത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും തനിക്ക് ഇല്ലാതായെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. രാജി സ്വീകരിക്കും വരെ പദവിയിൽ തുടരും. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്തതെന്നും എന്നാൽ ഇപ്പോള്‍ സ്വന്തം ശബ്ദം പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്തു പറയാനാകില്ല, തുറന്നു പറയാനുള്ള ശബ്ദം വീണ്ടെടുക്കാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നിന്ന് സാധനങ്ങള്‍ തലച്ചുമടായി ട്രക്കുകളിൽ കയറ്റാനും മറ്റും കണ്ണൻ ഗോപിനാഥൻ പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ ഇതിനു ശേഷമാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന കാര്യം ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലിയിൽ ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുന്ന കാലത്ത് ദാദ്ര നഗര്‍ ഹവേലിയുടെ പ്രളയകാല ദുരിതാശ്വാസ സഹായമായി ഒരു കോടി രൂപ കൈമാറാനായി കേരളത്തിലെത്തുമ്പോഴായിരുന്നു അദ്ദേഹം ദുരിതക്കാഴ്ചകള്‍ കണ്ടത്. തുടര്‍ന്ന് ഔദ്യോഗിക യാത്ര പൂര്‍ത്തിയാക്കിയ അദ്ദേഹം സന്നദ്ധ സേവനത്തിനായി എത്തുകയായിരുന്നു.
കൊച്ചിയിൽ നിന്ന് സാധനങ്ങള്‍ തലച്ചുമടായി ട്രക്കുകളിൽ കയറ്റാനും മറ്റും കണ്ണൻ ഗോപിനാഥൻ പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ ഇതിനു ശേഷമാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന കാര്യം ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലിയിൽ ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുന്ന കാലത്ത് ദാദ്ര നഗര്‍ ഹവേലിയുടെ പ്രളയകാല ദുരിതാശ്വാസ സഹായമായി ഒരു കോടി രൂപ കൈമാറാനായി കേരളത്തിലെത്തുമ്പോഴായിരുന്നു അദ്ദേഹം ദുരിതക്കാഴ്ചകള്‍ കണ്ടത്. തുടര്‍ന്ന് ഔദ്യോഗിക യാത്ര പൂര്‍ത്തിയാക്കിയ അദ്ദേഹം സന്നദ്ധ സേവനത്തിനായി എത്തുകയായിരുന്നു.