കൊച്ചി: ഐസ്‌ക്രീം പാർലർ കേസിൽ സർക്കാരിനെതിരെ വിമർശനവുമായി വിഎസ് അച്യുതാനന്ദൻ രംഗത്ത്. സർക്കാരിന്റെ നിലപാട് ദൗർഭാഗ്യകരമായെന്ന് വിഎസ് പറഞ്ഞു. പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടിയാണ് താൻ കോടതിയിൽ പോയത്. അതിനെ രാഷ്‌ട്രീയ പ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പറഞ്ഞു.
താൻ കേസുകൊടുത്തത് കൊണ്ടാണ് സാന്റിയാഗോ മാർട്ടിനെ കെട്ടുകെട്ടിച്ചതെന്നും ഇത് എൽഡിഎഫ് സർക്കാരിന് വലിയ നേട്ടമായിരുന്നെന്നും വിഎസ് പറഞ്ഞു.
ഐസ്‌ക്രീം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജി രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു. കേസിൽ വിഎസിന് രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് വിമർശിച്ച കോടതി ഹർജി തള്ളിക്കളയുകയും ചെയ്‌തിരുന്നു.
താൻ കേസുകൊടുത്തത് കൊണ്ടാണ് സാന്റിയാഗോ മാർട്ടിനെ കെട്ടുകെട്ടിച്ചതെന്നും ഇത് എൽഡിഎഫ് സർക്കാരിന് വലിയ നേട്ടമായിരുന്നെന്നും വിഎസ് പറഞ്ഞു.
ഐസ്‌ക്രീം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജി രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു. കേസിൽ വിഎസിന് രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് വിമർശിച്ച കോടതി ഹർജി തള്ളിക്കളയുകയും ചെയ്‌തിരുന്നു.